കോഴിക്കോട് : മൂന്നു കോടി രൂപ നൽകിയാൽ മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിയാക്കാമെന്ന് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ നൽകിയ കേസിൽ നിർണായക വഴിത്തിരിവ്. കോൾ ഡൽഹി ആസ്ഥാനമായ ഒരു സൈബർ തട്ടിപ്പ് സംഘത്തിൽനിന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. ഇതോടെ കോഴിക്കോട് സൈബർ സെൽ സംഘം ഇന്ന് അന്വേഷണത്തിനായി ഡൽഹിയിലേക്ക് തിരിക്കും. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഓഫിസിൽനിന്നെന്ന വ്യാജേനയായിരുന്നു ഈ മാസം ആറിന് വിദ്യാ ബാലകൃഷ്ണന് വാട്സാപ്

