‘ഞങ്ങളുടെ ആളുകൾ സുരക്ഷിതരല്ല’; നാല് വർഷത്തിൽ 30-ലധികം പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് സമ്മതം; അജ്ഞാത തോക്കുധാരികൾക്ക് പിന്നിൽ ഇന്ത്യയെന്ന് ലഷ്കറെ തൊയ്ബയുടെ ആരോപണം, പാകിസ്താനിൽ പുതിയ ചർച്ച!

ലഷ്കറെ തൊയ്ബ ഭീകരസംഘടനയുടെ ചിഹ്നവും പാകിസ്താൻ ഭൂപടവും പ്രതിനിധീകരിക്കുന്ന ചിത്രം

ഇസ്ലാമാബാദ് : പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ പരസ്യ സമ്മതം. നാല് വർഷത്തിനിടിയിൽ തങ്ങളുടെ 30-ലധികം സജീവ പ്രവർത്തകർ കൊല്ലപ്പെട്ടതായിട്ടാണ് ഭീകരസംഘടനയുടെ സ്ഥിരീകരണം. ഭീകരസംഘടനയുമായി ബന്ധമുള്ള റിസ്‌വാൻ ഹനീഫിന്റെ വെളിപ്പെടുത്തലുകളാണ്  ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. അടുത്ത കാലത്ത് ലഷ്കറെ തൊയ്ബ നേരിട്ട തിരിച്ചടികളുടെയും നഷ്ടങ്ങളുടെയും വ്യക്തമായ സ്ഥിരീകരണമാണ് ഈ കുറ്റസമ്മതം. ‘അജ്ഞാത തോക്കുധാരി’കളെ ഉപയോഗിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്ന് ഹനീഫ് തന്റെ പ്രസംഗത്തിൽ ആരോപിക്കുന്നു.