രാജീവ് ഗാന്ധി സർക്കാരിനെ പിടിച്ചുകുലുക്കിയ ബോഫോഴ്‌സ് വിവാദത്തിന് തിരശ്ശീല; 64 കോടി രൂപയുടെ കോഴ ആരോപണത്തിൽ തുടങ്ങിയ രാഷ്ട്രീയ കൊടുങ്കാറ്റ് ; 40 വർഷത്തിന് ശേഷം അവസാന ഹർജിയും സുപ്രീം കോടതി തള്ളി!

ബോഫോഴ്‌സ് തോക്ക് ഇടപാടുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ബോഫോഴ്‌സ് അഴിമതിക്കേസിലെ നിയമനടപടികൾ പൂർണ്ണമായി അവസാനിക്കുകയാണ്. കേസിൽ സുപ്രീംകോടതിയുടെ  അവസാന വിധി വന്നു. ഹിന്ദുജ സഹോദരന്മാരെയും സ്വീഡിഷ് ആയുധ നിർമാണ കമ്പനിയായ ബോഫോഴ്‌സിനെയും കുറ്റവിമുക്തരാക്കിക്കൊണ്ട് 2005-ൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അവസാന അപ്പീലും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാറ്റിവെക്കാനുള്ള ആവശ്യം നിരസിക്കുകയും കൂടുതൽ വാദങ്ങൾ കേൾക്കാൻ തയ്യാറാകാതെ ഡൽഹി

പാലക്കാട് ദേശീയപാതയിൽ യാത്രക്കാർക്ക് ഇനിയും ദുരിതമോ? സർവീസ് റോഡും മേൽപാലങ്ങളും വൈകുന്നു; നിർമാണം വേഗത്തിലാക്കാൻ നിതിൻ ഗഡ്കരിയുടെ വാതിൽക്കൽ പാലക്കാട് എംപി കെ. രാധാകൃഷ്ണൻ എംപി

കെ. രാധാകൃഷ്ണൻ എംപി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ദേശീയപാത 544 നിർമാണ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു

പാലക്കാട് : പാലക്കാട്–വാണിയമ്പാറ ദേശീയപാത 544ലെ സർവീസ് റോഡുകളുടെയും മേൽപാലങ്ങളുടെയും നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യവുമായി കെ.രാധാകൃഷ്ണൻ എംപി, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി . മണ്ഡലത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങളും നിർമാണത്തിലെ പുരോഗതിയും കേന്ദ്രമന്ത്രിയെ അറിയിച്ചു. ഈ മാസം ഒന്നിനു പാലക്കാട് കലക്ടറേറ്റിൽ ജനപ്രതിനിധികളുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് എംപി കേന്ദ്രമന്ത്രിയെ കണ്ടത്. ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾ കൃത്യസമയത്തു പൂർത്തിയാക്കുന്നത് ഉറപ്പാക്കണമെന്നും സുരക്ഷയ്ക്കായുള്ള