ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ബോഫോഴ്‌സ് അഴിമതിക്കേസിലെ നിയമനടപടികൾ പൂർണ്ണമായി അവസാനിക്കുകയാണ്. കേസിൽ സുപ്രീംകോടതിയുടെ അവസാന വിധി വന്നു. ഹിന്ദുജ സഹോദരന്മാരെയും സ്വീഡിഷ് ആയുധ നിർമാണ കമ്പനിയായ ബോഫോഴ്‌സിനെയും കുറ്റവിമുക്തരാക്കിക്കൊണ്ട് 2005-ൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അവസാന അപ്പീലും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാറ്റിവെക്കാനുള്ള ആവശ്യം നിരസിക്കുകയും കൂടുതൽ വാദങ്ങൾ കേൾക്കാൻ തയ്യാറാകാതെ ഡൽഹി
തിരുവനന്തപുരം : സാമൂഹിക സുരക്ഷാ പെൻഷൻ സഹകരണ ബാങ്കുകൾ വഴി വീടുകളിൽ നേരിട്ടെത്തിക്കുന്നത് നിർത്തലാക്കിയ സർക്കാർ നടപടിയിൽ വിമർശനവുമായി എ കെ ബാലഗോപാൽ. കിടപ്പുരോഗികൾക്കു മാത്രം പെൻഷൻ വീട്ടിലെത്തിച്ചാൽ മതിയെന്നാണ് നിലവിലെ തീരുമാനം. മറ്റുള്ളവർക്കെല്ലാം ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലൂടെ മാത്രം നൽകും. ഇതോടെ പെൻഷൻ വിതരണം വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമാകും. പുതിയ രീതി എന്നുമുതൽ നടപ്പാക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബാങ്കിൽ നേരിട്ട് പോയി പെൻഷൻ വാങ്ങുക എന്നത് പ്രായമായവർക്കും അവശരായവർക്കും അപ്രായോഗികമാണെന്ന് എ കെ
പാലക്കാട് : പാലക്കാട്–വാണിയമ്പാറ ദേശീയപാത 544ലെ സർവീസ് റോഡുകളുടെയും മേൽപാലങ്ങളുടെയും നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യവുമായി കെ.രാധാകൃഷ്ണൻ എംപി, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി . മണ്ഡലത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങളും നിർമാണത്തിലെ പുരോഗതിയും കേന്ദ്രമന്ത്രിയെ അറിയിച്ചു. ഈ മാസം ഒന്നിനു പാലക്കാട് കലക്ടറേറ്റിൽ ജനപ്രതിനിധികളുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് എംപി കേന്ദ്രമന്ത്രിയെ കണ്ടത്. ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾ കൃത്യസമയത്തു പൂർത്തിയാക്കുന്നത് ഉറപ്പാക്കണമെന്നും സുരക്ഷയ്ക്കായുള്ള



