ബെംഗളൂരു : ഐഎസ്ആർഒയിൽ കൂട്ട രാജി തരംഗത്തെ കുറിച്ച് വിശദീകരണവുമായി ഐഎസ്ആർഒ അധ്യക്ഷൻ വി. നാരായണൻ. ഗഗൻയാൻ ഉൾപ്പെടെ നിർണായക ദൗത്യങ്ങളിൽ പ്രവർത്തിച്ചിരുന്ന 100 മുതൽ 120 വരെ ശാസ്ത്രജ്ഞർ അടുത്തിടെ സ്ഥാപനം വിട്ടു. ഇതിനു പിന്നാലെ ബഹിരാകാശ വകുപ്പ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് സ്വാഭാവികമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഏതൊരു സ്ഥാപനത്തിലും ഇത് സംഭവിക്കുമെന്ന് അദ്ദേഹം പ്രമുഖ മാധ്യമത്തോട് പ്രതികരിക്കവേ പറഞ്ഞു. നിർണായക ദൗത്യങ്ങൾ മുടങ്ങില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ചുമതലകൾ ആവശ്യാനുസരണം പുനഃക്രമീകരിക്കുമെന്നും വ്യക്തമാക്കി.
ലോകത്തിന്റെ ഏതു കോണില്‍ പോാലും, എന്തിന് എവറസ്റ്റിന്റെ മുകളിലും മലയാളിയുടെ ചായക്കടയുണ്ടെന്ന് നമ്മള്‍ തമാശയായി പറയാറുണ്ട്. കൊടുമുടിയിലിലെല്ലങ്കിലും രാജ്യാന്തര ശ്രദ്ധ നേടിയ പല മിഷനുകളിലും മലയാളി സാനിധ്യം പലപ്പോഴും യാഥാര്‍ഥ്യമായിട്ടുണ്ട്. ഇപ്പോഴിതാ ഒരു ചരിത്രനേട്ടത്തിലേയ്ക്ക് മറ്റൊരു മലയാളി. നാസക്കൊപ്പം കേരളത്തിനും അഭിമാനം, മലയാളി ബഹിരാകാശത്തേക്ക്! അനില്‍ മേനോന്റെ ദൗത്യത്തിനായി ഉറ്റുനോക്കി രാജ്യം. ബഹിരാകാശ യാത്രകളില്‍ നേരിടുന്ന മെഡിക്കല്‍ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏറെ നിര്‍ണായകമാണ് ഈ യാത്ര. മലയാളിക്ക് ഏതായാലും ആവേശം നല്‍കുന്ന ദിനമാണിത്. ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍


