തലസ്ഥാനത്തെ നടുക്കി വന്‍ ഹണിട്രാപ്പ്; ബിസിനസുകാരനില്‍ നിന്ന് 5 കോടി തട്ടിയ സംഘം വലയില്‍; ഭാര്യയെ സെക്‌സ് റാക്കറ്റിന് വില്‍ക്കുമെന്നും കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ഭീഷണി; ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്‌

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വീണ്ടുമൊരു വന്‍ ഹണിട്രാപ്പ് തട്ടിപ്പ് കൂടെ പുറത്തുവന്നു. സ്വകാര്യ കമ്പനി ഡയറക്ടറായ യുവാവിനെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപയും ആഡംബര വസ്തുവകകളും തട്ടിയെടുത്ത സംഘത്തിനെതിരെ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷ്, ഇവരുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവരടങ്ങുന്ന നാലംഗ സംഘത്തിനെതിരെയാണ് പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവാവുമായി പരസ്പര സമ്മതത്തോടെയുണ്ടായ ശാരീരിക ബന്ധത്തിന് ശേഷം റോഷ്‌നി ഒരു ആണ്‍കുഞ്ഞിന് ജന്മം