കേരള പോലീസില്‍ അത്യപൂര്‍വ്വ നേട്ടവുമായി ബല്‍റാം കുമാര്‍ ഉപാധ്യായ; എ.ഡി.ജി.പി പദവിക്കൊപ്പം ഫയര്‍ ഫോഴ്‌സ് മേധാവിയുടെ അധിക ചുമതലയും; ബെഹ്‌റയ്ക്ക് പിന്‍ഗാമിയായി ഐപിഎസുകാരന്‍ മാറുമ്പോള്‍

അരുന്ധതി കൃഷ്ണന്‍ തിരുവനന്തപുരം: കേരള പോലീസ് സേനയില്‍ കേട്ടുകേള്‍വിയില്ലാത്ത അത്യപൂര്‍വ്വമായ ഭരണനിര്‍വ്വഹണ നേട്ടവുമായി ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായ. സ്വന്തം വകുപ്പിലെ അതായത് പോലീസിലെ പ്രധാന പദവിയില്‍ തുടരുമ്പോള്‍ തന്നെ പോലീസിന് പുറത്തുള്ള മറ്റൊരു സുപ്രധാന വിഭാഗത്തിന്റെ കൂടി അധിക ചുമതല ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മാത്രം ഐ.പി.എസ് ഉദ്യോഗസ്ഥനായി അദ്ദേഹം മാറി. ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്ന നിഥിന്‍ അഗര്‍വാള്‍ സര്‍വീസില്‍നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് ആംഡ് പോലീസ് ബറ്റാലിയന്റെ ചുമതല വഹിക്കുന്ന ബല്‍റാം

ദേശീയ അന്വേഷണ ഏജന്‍സിയുടെ ‘ഇതിഹാസ നക്ഷത്രം’: വിജയ് സാഖറെയ്ക്കും ഡിജിപി പദവി; ഡിസംബറിലെ തീരുമാനം മാധ്യമങ്ങളറിയാതെ

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണമടക്കം രാജ്യത്തെ നടുക്കിയ നിരവധി നിര്‍ണ്ണായക കേസുകള്‍ അന്വേഷിച്ച് ദേശീയ ശ്രദ്ധനേടിയ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിജയ് സാഖറെയ്ക്കും ഡിജിപി പദവി. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ദേശീയ അന്വേഷണ ഏജന്‍സിയില്‍ സേവനമനുഷ്ഠിക്കുന്ന സാഖറെയെ കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ചേര്‍ന്ന വകുപ്പുതല പ്രൊമോഷന്‍ സമിതിയാണ് ഡിജിപി പദവിയിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍, ഈ പ്രധാന ഭരണനിര്‍വ്വഹണ തീരുമാനം മാധ്യമങ്ങളൊന്നും അറിയാതെ പോവുകയായിരുന്നു. നാഗ്പൂര്‍ സ്വദേശിയായ വിജയ് സാഖറെ 1996 ബാച്ച് കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഇന്ത്യന്‍

എസ്. ശ്രീജിത്തിന് ഡിജിപി റാങ്ക്; അജിത് കുമാറിന്റെ സസ്‌പെൻഷൻ തുണയായി;ബല്‍റാം കുമാര്‍ ഉപാധ്യായ സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവി; ബെവ്കോയുടെ സിഎംഡിയായി യോഗേഷ് ഗുപ്ത

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും സമഗ്രമായ അഴിച്ചുപണിയുമായി സർക്കാർ. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ വിവിധ സുപ്രധാന തസ്തികകളിലേക്ക് മാറ്റി നിയമിച്ചുകൊണ്ട് ആഭ്യന്തര വകുപ്പാണ് പുതിയ ഉത്തരവിറക്കിയത്. ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയതാണ് പുതിയ മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയം. ഭരണനിർവ്വഹണവും ക്രമസമാധാന പാലനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എഡിജിപി സ്ഥാനത്തിരിക്കെ മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് എസ്. ശ്രീജിത്തിന് ഡിജിപിയായി

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തില്‍ തെന്നിന്ത്യന്‍ താരം യോഗി ബാബുവും പ്രധാന വേഷത്തില്‍, ഫോട്ടോ സോഷ്യല്‍മീഡിയിയില്‍ പങ്ക് വച്ച് താരം

തിരുവനന്തപുരം: സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹരിവരാസന’ത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിലെത്തുന്നു. സൈജു കുറുപ്പാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഡോ. കെ. അമ്പാടിയാണ് ചിത്രത്തിന്റെ രചയിതാവ്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളത്തിൽ ശ്രദ്ധേയങ്ങളായ നിരവധിയേറെ ചിത്രങ്ങൾ സമ്മാനിച്ച ‘അജിത് വിനായക ഫിലിംസി’ന്റെ ബാനറിൽ വിനായക അജിത് ആണ് ‘ഹരിവരാസനം’ നിർമ്മിക്കുന്നത്. ‘മാളികപ്പുറം’ എന്ന വൻ

സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥതലത്തില്‍ വൻ അഴിച്ചുപണി: 10 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഭരണസംവിധാനത്തിൽ വൻ അഴിച്ചുപണി നടത്തി സർക്കാര ഉത്തരവ്. 10 മുതിർന്ന ഐ.പി.എസ് (IPS) ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പുതിയ തസ്തികകളിൽ നിയമിച്ചുമാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. പ്രധാന സ്ഥലംമാറ്റങ്ങളും പുതിയ നിയമനങ്ങളും: രമേഷ് കുമാർ പി.എൻ IPS (2015): എറണാകുളം റേഞ്ച് വി. & എ.സി.ബി (V&ACB) എസ്.പി സ്ഥാനത്ത് നിന്ന് മാറ്റി കോട്ടയം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി (എക്സ്-കേഡർ) നിയമിച്ചു. സുനിൽ എം.എൽ IPS (2015): എറണാകുളം ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ഓപ്പറേഷൻസ്) എസ്.പി

അജ്മല്‍ കസബിന് പരിശീലനം കൊടുത്ത നാട്; അല്‍ഖായിദക്ക് തൊട്ട് താലിബാനുവരെ ബ്രാഞ്ച്; പാക്കിസ്ഥാന്റെ തീവ്രവാദ ഫാക്ടറി; ഇപ്പോള്‍ മരണ താണ്ഡവം; കശ്മീര്‍ കുതിക്കുമ്പോള്‍ നരകമായി പി ഒ കെ; പാക് കശ്മീര്‍ ഇന്ത്യയില്‍ ലയിക്കുമോ!

എം റിജു സ്വന്തം  ജനതയെ തന്നെ സ്വന്തം പട്ടാളം വെടിവെച്ച് കൊല്ലുക. പാക് അധിനിവേശ കാശ്മീരില്‍ ഇപ്പോള്‍ സംഭവിക്കുന്നത് അതാണ്.  ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലുകളില്‍ ഏകദേശം 20ലധികം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ നടന്ന പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജൂലൈ 27ന് ആരംഭിച്ച പ്രക്ഷോഭങ്ങളാണ് വന്‍ അക്രമത്തിലേക്ക് വഴിമാറിയത്. പ്രാദേശിക മനുഷ്യാവകാശ സംഘടനകളും ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയും മരണസംഖ്യ 30

ആശുപത്രികളെ തകര്‍ക്കാന്‍ വിദേശ മൂലധന ശക്തികളോ? മന്ത്രി മുരളീധരന്‍ ആ പേരുകള്‍ വെളിപ്പെടുത്തണം; കുടപിടിക്കുന്ന മാധ്യമങ്ങളുടെ പേരും പുറത്തു പറയണം. ഒളിച്ചുകളി അവസാനിപ്പിക്കണം; ലീഡറുടെ മകന്‍ ആ കള്ളന്മാരെ പൊതു സമൂഹത്തില്‍ തുറന്നു കാട്ടണം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ കുഴപ്പങ്ങളും വീഴ്ചകളുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില സ്വകാര്യ ആശുപത്രികളിലെ വിദേശ മൂലധന ശക്തികളും മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും വിമര്‍ശനവും ഉയരുന്നു. ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിദേശ മൂലധന ശക്തികളുടെ ഗൂഢാലോചനയെക്കുറിച്ച് മന്ത്രി ഗുരുതര ആരോപണം ഉന്നയിച്ചത്. എന്നാല്‍, ഏതൊക്കെ വിദേശ മൂലധന ശക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? അവര്‍ക്ക് വഴങ്ങി കൊടുക്കുന്ന മാധ്യമങ്ങള്‍ ഏതൊക്കെയാണ്?

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ചങ്ങലയിടാന്‍ ‘സ്റ്റേറ്റ് സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍’: കേരള പൊലീസിന്റെ സൈബര്‍ കമാന്‍ഡ് വിപുലീകരിച്ച് സര്‍ക്കാര്‍; ഇനി കളി മാറും

തിരുവനന്തപുരം: ഡിജിറ്റല്‍ ലോകത്തെ വഞ്ചനകള്‍ക്കും തട്ടിപ്പുകള്‍ക്കും സാങ്കേതിക കുറ്റകൃത്യങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം തീര്‍ക്കാന്‍ കേരള പൊലീസ് കൂടുതല്‍ സജ്ജമാകുന്നു. സംസ്ഥാനത്തെ മുഴുവന്‍ സൈബര്‍ സുരക്ഷാ-അന്വേഷണ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ‘സ്റ്റേറ്റ് സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍’ ഔദ്യോഗികമായി നിലവില്‍വന്നു. ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പൊലീസിന്റെ നിലവിലുള്ള സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തെയാണ് സംസ്ഥാനത്തെ പരമോന്നത സൈബര്‍ ഏകോപന ഏജന്‍സിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ‘ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിന്റെ’ മാതൃകയില്‍, സംസ്ഥാന തലത്തില്‍

യുവതീ-യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ: ജോൺ ബ്രിട്ടാസിന് എതിരെ വിമർശനവുമായി നടൻ വിനായകൻ

തിരുവനന്തപുരം/ന്യൂഡൽഹി: സി.പി.ഐ.എം രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ എം.പി പങ്കെടുത്തതിന് പിന്നാലെയാണ് വിനായകൻ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ കടന്നാക്രമണം നടത്തിയത്. ഡൽഹി ജന്തർ മന്തറിൽ ഉയർന്നുവന്ന യുവാക്കളുടെ സമരം ജോൺ ബ്രിട്ടാസ് ‘ഹൈജാക്ക്’ ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ പ്രധാന ആരോപണം. കുറിപ്പിൽ എം.പിയുടെ പേര് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും ജോൺ ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. “യുവതീ യുവാക്കളുടെ സമരം ഹൈജാക്ക്

ആര്‍.എസ്.എസിന്റെ മൂന്നാം നമ്പര്‍ ശത്രു ജോണ്‍ ബ്രിട്ടാസ്‌; പരീക്ഷാത്തട്ടിപ്പ് സമരം രാഷ്ട്രീയവത്കരിച്ചതില്‍ ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യപങ്കെന്ന് ആര്‍.എസ്.എസ്.മുഖപത്രം ഓര്‍ഗനൈസര്‍

ന്യൂഡൽഹി: നീറ്റ്-യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരം വിദ്യാര്ത്ഥി വിഷയം എന്നതിനപ്പുറം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കപ്പെട്ടുവെന്ന് ആർ.എസ്.എസ് മുഖപത്രമായ ‘ഓർഗനൈസർ’. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ആരംഭിച്ച പ്രക്ഷോഭത്തെ ചില പ്രമുഖ രാഷ്ടീയ നേതാക്കളും വിവാദ വ്യക്തിത്വങ്ങളും തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കായി മാറ്റിയെടുത്തു എന്ന് ചൂണ്ടിക്കാട്ടി തയ്യാറാക്കിയ വിശകലന ലേഖനത്തിലാണ് ആരോപണം. വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത ‘വിവാദ വ്യക്തിത്വങ്ങളുടെ’ പട്ടികയിൽ