തിരുവനന്തപുരം : ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെ നാലാമത്തെ കേസിൽ ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു .ഏഴ് വർഷം അനുഭവിച്ചാൽ മതി. മൂന്ന് കേസിലെയും ശിക്ഷ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ
Trending, Trending Now
അച്ഛന്റെ പോലീസ് യൂണിഫോമിന്റെ ഗാംഭീര്യവും അമ്മയുടെ കാരുണ്യത്തിന്റെ പാരമ്പര്യവും ഒരുപോലെ ഉള്‍ക്കൊണ്ട മകന്‍; പ്രോസിക്യൂട്ടറെ മാറ്റിയില്ലെങ്കില്‍ കേസ് പൂര്‍ണ്ണമായും തോറ്റുപോകുമെന്ന കമ്മീഷണറുടെ കര്‍ശന നിലപാടിനെ സര്‍ക്കാരും അംഗീകരിച്ചു; ഇ.ഡി. ആക്രമണക്കേസില്‍ അട്ടിമറി നീക്കം തകര്‍ത്ത് കമ്മീഷണര്‍; പ്രോസിക്യൂട്ടര്‍ തെറിച്ചു; അരുള്‍ ബി കൃഷ്ണ ഐപിഎസ് ലക്ഷ്യം നേടുമ്പോള്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിഭാഗവുമായി ഒത്തുകളിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ഗീനാകുമാരിയെ തല്‍സ്ഥാനത്തുനിന്ന് തെറിപ്പിച്ചത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും അന്വേഷണ റിപ്പോര്‍ട്ടും. പ്രോസിക്യൂട്ടറെ മാറ്റിയില്ലെങ്കില്‍ കേസ് പൂര്‍ണ്ണമായും തോറ്റുപോകുമെന്ന കമ്മീഷണറുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന് ഗീനാകുമാരിയെ അടിയന്തരമായി നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രമുഖ അഭിഭാഷകനും മുന്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുമായ എ. സന്തോഷ് കുമാറാണ്
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമന പട്ടിക പുറത്ത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടർമാരും ഉൾപ്പെടെ വലിയൊരു ഉദ്യോഗസ്ഥ നിര തന്നെയാണ് ഇത്തവണ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ, ഭരണത്തിലേറി ഒരു മാസം പിന്നിട്ടിട്ടും ചില മന്ത്രിമാരുടെ പ്രധാന തസ്തികകളിലെ നിയമനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. മന്ത്രിമാരായ ബിന്ദു കൃഷ്ണ, എം. ലിജു എന്നിവർക്ക് ഇനിയും പ്രൈവറ്റ് സെക്രട്ടറിമാരെ (PS) കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. പ്രധാന നിയമനങ്ങൾ : ആരോഗ്യ വകുപ്പ്: മന്ത്രി
എസ്.നിരഞ്ജന്‍ തിരുവനന്തപുരം: ദേവസ്വം പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാരിനും മന്ത്രി കെ. മുരളീധരനും നാണക്കേടുണ്ടാക്കിയ ‘സ്വര്‍ണക്കൊള്ള’ വിവാദത്തിന് പിന്നിലെ നോട്ട പിശക് കണ്ടെത്തി. ദേവസ്വം ബോര്‍ഡിന്റെ കേസുകള്‍ കൈകാര്യം ചെയ്യേണ്ട സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിഭാഗം അഭിഭാഷകനെ നിയമിച്ച സംഭവത്തില്‍ മന്ത്രിയുടെ രണ്ട് അഡീ.പ്രൈവറ്റ് സെക്രട്ടറിമാരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കി. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരാണ് ഇരുവരും. സര്‍വീസിലുളള ഇവരുടെ പ്രാഗത്ഭ്യം കണക്കിലെടുത്താണ് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഗുരുതരമായ അനാസ്ഥയും വീഴ്ചയും സംഭവിച്ചതിനെത്തുടര്‍ന്നാണ് നടപടി. പുറത്താക്കുന്ന രണ്ടു പേരും
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിലും തമ്മിലടിയിലും കലങ്ങിമറിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു. ഭരണസ്തംഭനം ചൂണ്ടിക്കാട്ടി ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുമ്പോള്‍, കോര്‍പ്പറേഷന്റെ തലപ്പത്ത് വി.വി. രാജേഷിന്റെ കസേര ഇളകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ഒറ്റ സ്വതന്ത്രന്റെ പിന്തുണയില്‍ തൂങ്ങിനില്‍ക്കുന്ന ബിജെപി ഭരണം, രാധാകൃഷ്ണന്‍ എന്ന സ്വതന്ത്ര കൗണ്‍സിലറുടെ മനംമാറ്റത്തോടെ തിങ്കളാഴ്ചയോടെ അവസാനിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് ശക്തമാകുന്നത്. തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗം കോര്‍പ്പറേഷന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കും. രാധാകൃഷ്ണന്‍ തന്റെ നിലപാട് മാറ്റി പ്രതിപക്ഷത്തോടൊപ്പം
കോഴിക്കോട്: കേരളത്തിന്റെ മദ്യനയത്തില്‍ നിര്‍ണ്ണായകമായ ഒരു മാറ്റത്തിനൊരുങ്ങുകയാണ് യുഡിഎഫ്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തെ തത്വത്തില്‍ അംഗീകരിക്കാനാണ് മുന്നണിയുടെ തീരുമാനം. ബജറ്റില്‍ ഈ വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ അവതരിപ്പിച്ചതാണ് മുസ്ലീം ലീഗിനെ പ്രകോപിപ്പിച്ചത്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെയും മുന്നണി നേതൃത്വത്തിന്റെയും അനുകൂല ദിശയിലേക്ക് നീങ്ങിക്കഴിഞ്ഞു. അടുത്ത യുഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായ നയപരമായ തീരുമാനം ഉണ്ടാകും. മുസ്ലീം ലീഗിന്റെ എതിര്‍പ്പിന്റെ കാതല്‍ മദ്യനയത്തെയല്ല, മറിച്ച് മുന്നണി മര്യാദകളെയായിരുന്നു. ചര്‍ച്ചകളില്ലാതെ ബജറ്റില്‍ ഉള്‍പ്പെടുത്തിയതിലെ
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ (AMMA) മാസങ്ങളായി നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ക്ക് അന്ത്യം കുറിക്കാന്‍ സംഘടനയ്ക്കുള്ളില്‍ കരുനീക്കങ്ങള്‍ സജീവം. ഭിന്നതകള്‍ അവസാനിപ്പിച്ച് സംഘടനയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മുതിര്‍ന്ന താരങ്ങളുടെ നേതൃത്വത്തില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാജിവെച്ചു പോയവരെ തിരിച്ചെത്തിക്കുകയും, പുതിയ ഭരണസമിതിയിലേക്ക് സമവായത്തിലൂടെ നേതൃത്വത്തെ കണ്ടെത്തുകയുമാണ് സംഘടനയുടെ അടിയന്തര ലക്ഷ്യം. സംഘടനയില്‍ നിന്ന് വിട്ടുനിന്ന ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ വൈകാതെ രാജി പിന്‍വലിച്ച് തിരിച്ചെത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രമേഷ്
Latest News, Latest News HD, Top News, Top News HD
അമര്‍ അക്ബര്‍ ആന്റണി സിനിമയിലെ നല്ലവനായ ഉണ്ണിയെ വെല്ലുന്ന ‘കളി’ ; പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ ബുദ്ധിപൂര്‍വ്വം താമസിച്ചത് പോലീസ് ഓഫീസറുടെ എതിര്‍ ഫ്‌ളാറ്റില്‍ ; യതീഷ് ചന്ദ്രയും സുദര്‍ശനനും ഹാര്‍ദിക് മീണയും ഒത്തു ചേര്‍ന്നപ്പോള്‍ ആ സിന്‍ഡിക്കേറ്റ് തകര്‍ന്നു; ഹൈബ്രിഡ് കഞ്ചാവ് ദമ്പതികളായ ആയുഷിനെയും അനഘയെയും അകത്താക്കിയത് ത്രിമൂര്‍ത്തി ഓപ്പറേഷന്‍ ! ഡാന്‍സാഫ് സംഘത്തിന് കയ്യടി ! വീഡിയോ ദൃശ്യങ്ങള്‍ മംഗളം ടിവിക്ക് !
കൊച്ചി: അമര്‍ അക്ബര്‍ ആന്റണി സിനിമയിലെ നല്ലവനായ ഉണ്ണിയെ വെല്ലുന്ന കള്ളനും പോലീസും കളി പെരുമ്പാവൂരില്‍ നേരിട്ട് കണ്ടു! പോലീസിനെ കബളിപ്പിക്കാന്‍ ആയുഷും അനഘയും എന്ന ദമ്പതികള്‍ കണ്ടെത്തിയ മാര്‍ഗ്ഗം കേട്ടാല്‍ ആരും ഒന്ന് അമ്പരന്നുപോകും. പോലീസ് ഉദ്യോഗസ്ഥന്‍ താമസിച്ചിരുന്ന ഫ്ളാറ്റിന്റെ തൊട്ടുമുന്നിലെ ഫ്ളാറ്റ് തന്നെ ഇവര്‍ വാടകയ്ക്ക് എടുത്തത് തങ്ങളെ ഒരിക്കലും തിരിച്ചറിയില്ലെന്നും പിടിയിലാകില്ലെന്നുമുളള അമിത ആത്മവിശ്വാസത്തിലായിരുന്നു. പോലീസിനെ കബളിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ച ദമ്പതികള്‍ ഡാന്‍സാഫ് ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. ദമ്പതികള്‍ ഒളിപ്പിച്ച കള്ളം ഉദ്യോഗസ്ഥന്റെ
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ വരാനിരിക്കുന്ന നിര്‍ണായക അഴിച്ചുപണിയുടെ അലയൊലികള്‍ ദേശീയ തലത്തിലും കേരള രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി നടത്തിയ കൂടിക്കാഴ്ച വരാനിരിക്കുന്ന മാറ്റങ്ങളുടെ വ്യക്തമായ സൂചനയാണ്. അടുത്തിടെ കേന്ദ്ര സഹമന്ത്രിയായിരുന്ന ജോര്‍ജ് കുര്യന്‍ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് രാജിവെച്ചതോടെ, കേരളത്തില്‍ നിന്നുള്ള പ്രാതിനിധ്യം എങ്ങനെ പുനഃക്രമീകരിക്കും എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നിലവില്‍ സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി (പെട്രോളിയം, പ്രകൃതിവാതകം,
തിരുവനന്തപുരം: കുടുംബവുമായി പിണങ്ങി കഴിയുകയായിരുന്ന പിതാവിനെ മൂന്ന് മക്കള്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. നേമം നരുവാമൂട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വള്ളംകെട്ടുവെട്ടിവിള ഭാഗത്ത് ‘മുരുകന്‍ സ്‌ക്രാപ്പ് ഷോപ്പ്’ നടത്തുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശി മുരുകനാണ് (55) മക്കളുടെ ആക്രമണത്തിന് ഇരയായത്. നെടുമങ്ങാട്, കരകുളം ഭാഗങ്ങളില്‍ താമസിക്കുന്ന മുരുകന്റെ മക്കളായ സെല്‍വി, ശിവ, ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആക്രിക്കടയില്‍ ഉറങ്ങുകയായിരുന്ന മുരുകനെ സംഘം ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍










