പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ശിക്ഷാവിധി പ്രഖ്യാപനം നേരത്തേ മാറ്റിവച്ചിരുന്നു. 2025 ജനുവരി 27ന് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) ചെന്താമര വെട്ടിക്കൊലപ്പെടുത്തി. സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ വീടിന് മുന്നിൽ തടഞ്ഞുനിർത്തി
തിരുവനന്തപുരം: കുടുംബവുമായി പിണങ്ങി കഴിയുകയായിരുന്ന പിതാവിനെ മൂന്ന് മക്കള്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. നേമം നരുവാമൂട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വള്ളംകെട്ടുവെട്ടിവിള ഭാഗത്ത് ‘മുരുകന്‍ സ്‌ക്രാപ്പ് ഷോപ്പ്’ നടത്തുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശി മുരുകനാണ് (55) മക്കളുടെ ആക്രമണത്തിന് ഇരയായത്. നെടുമങ്ങാട്, കരകുളം ഭാഗങ്ങളില്‍ താമസിക്കുന്ന മുരുകന്റെ മക്കളായ സെല്‍വി, ശിവ, ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആക്രിക്കടയില്‍ ഉറങ്ങുകയായിരുന്ന മുരുകനെ സംഘം ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍


