സീനിയറെ വളഞ്ഞു വച്ച് തല്ലുന്നത് കണ്ട് ഓപ്പറേഷന് ഇറങ്ങിയ കണ്ണൂരിലെ എ എസ് പി; അമിത് ഷായ്ക്കു പോലും വഴങ്ങിയില്ല; ബി എസ് എഫിനെ നയിക്കുമ്പോള്‍ പാകിസ്ഥാനെ പോലും വിറപ്പിച്ചു; കപ്പിനും ചുണ്ടിനുമിടയില്‍ വിരല്‍ത്തുമ്പില്‍ നിന്ന് ചോര്‍ന്ന ഡിജിപി പദം: യാത്ര പറഞ്ഞ് നിഥിന്‍ അഗര്‍വാള്‍ ഐ.പി.എസ്; 37 വര്‍ഷത്തെ നിര്‍ഭയ സര്‍വീസ്; വിരമിക്കുന്നത് രമണ്‍ ശ്രീവാസ്തവയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സര്‍വീസുണ്ടായിരുന്ന ഐപിഎസുകാരന്‍

തിരുവനന്തപുരം: ഒട്ടേറെ പ്രതിസന്ധികളെയും രാഷ്ട്രീയ കലുഷിതമായ സാഹചര്യങ്ങളെയും സ്വന്തം വ്യക്തിത്വവും നിശ്ചയദാര്‍ഢ്യവും കൊണ്ട് അതിജീവിച്ച മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നിഥിന്‍ അഗര്‍വാള്‍ 37 വര്‍ഷത്തെ സമാനതകളില്ലാത്ത സര്‍വീസിന് ശേഷം പടികളിറങ്ങുന്നു. ആര്‍ക്കും വഴങ്ങാത്ത, തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെയും മുഖത്ത് നോക്കി തുറന്നുപറയുന്ന അസാമാന്യ ധൈര്യശാലിയായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഐ.പി.എസ് അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ സ്വന്തം നിലപാടുകളും മനസ്സിലെ തുറന്നുപറച്ചിലുകളും കൊണ്ട് വിടവാങ്ങല്‍ പ്രസംഗം പോലും അദ്ദേഹം ചരിത്രമാക്കി മാറ്റി. ‘ഞാന്‍ ആളുകളുടെ മുഖത്ത്