ചെന്നൈ: തമിഴ്നാട്ടിലെ ഭരണസംവിധാനത്തിന്റെ പ്രധാന കേന്ദ്രമായ സെക്രട്ടേറിയറ്റിൽ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് സർക്കാർ. അരനൂറ്റാണ്ടിലേറെയായി സെന്റ് ജോർജ് കോട്ടയിൽ പ്രവർത്തിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഓഫിസ് ഇനി പുതിയ വിലാസത്തിലേക്ക് മാറും. ഇതിനായി 11 കോടി രൂപയുടെ ഭരണാനുമതി നൽകിയിരിക്കുകയാണ്. സെക്രട്ടേറിയറ്റ് വളപ്പിലെ നാമക്കൽ കവിജ്ഞർ മാളികയുടെ 10-ാം നിലയിലാണ് പുതിയ മുഖ്യമന്ത്രിയുടെ ഓഫിസ് സജ്ജമാക്കുന്നത്. മുഖ്യമന്ത്രി വിജയിന്റെ ഓഫിസ് കൂടുതൽ ആധുനികവും സാങ്കേതിക സൗകര്യങ്ങളോടുകൂടിയതുമാക്കാനാണ് പദ്ധതി. മുഖ്യമന്ത്രിയുടെ ചേംബർ, പ്രൈവറ്റ് സെക്രട്ടറിമാരുടെ ഓഫിസുകൾ, ഉന്നതതല യോഗങ്ങൾക്കായുള്ള കോൺഫറൻസ് ഹാൾ,

