കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലിരുന്നത് മുതല്‍ ഒന്നിന് പുറകെ ഒന്നായി ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയാണ്. അതില്‍ നല്ലൊരു പങ്കും പ്രതിപക്ഷത്ത് നിന്നല്ല ഭരണപക്ഷത്ത് നിന്നാണെന്നതാണ് പ്രധാനം. രത്തന്‍ ഖേല്‍ക്കര്‍, ശേഷാദ്രിനാഥന് നിയമനങ്ങള്‍, പി.എം. ശ്രീ, വിഴിഞ്ഞം പദ്ധതിയിലെ മലക്കം മറിച്ചിലുകള്‍, കള്ളാടി ദുരന്തത്തില്‍ മനുഷ്യനിര്‍മിത ദുരന്ത പ്രയോഗത്തില്‍ പിന്നീടുണ്ടായ മൗനം ഏറ്റവും ഒടുവില്‍ ഗവണ്മെന്റ് പ്ലീഡര്‍ നിയമനം. അങ്ങനെ പലതിലും ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ഹണി മൂണ്‍ പീരിഡ് കഴിയും മുന്‍പ് തന്നെ വി.ഡി. സതീശന് സര്‍ക്കാരിന് ചോദ്യമുയര്‍ത്തി കോണ്‍ഗ്രസില്‍ ചില
കൊച്ചി: മുഖ്യമന്ത്രിയുടെ അവഗണനയിൽ പ്രതികരിച്ച് കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഇതൊരു രാഷ്ട്രീയ പരിപാടി അല്ലെന്നും അതുകൊണ്ടുതന്നെ ഇതിൽ രാഷ്ട്രീയ പരാമർശങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നത് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ചെറിയ വീഴ്ചയുണ്ടായി. സർക്കാർ അത് തിരുത്തണമെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് കെഎസ്യു ചെയ്തത്. അതിനെ വിമർശനമായി കാണേണ്ടതില്ല. അത്


