തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് പച്ചക്കൊടി കാട്ടി റഗുലേറ്ററി കമ്മിഷൻ. ഒരു വർഷത്തേക്ക് 24 മണിക്കൂറും ലഭ്യമാകുന്ന 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.96 രൂപ നിരക്കിൽ വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് കമ്മിഷൻ ഇന്ന് അനുമതി നൽകിയത്. ഇതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിവസം മുടക്കമില്ലാതെ വൈദ്യുതി നൽകാൻ കഴിയുമെന്ന ആശ്വാസമാണ് കെഎസ്ഇബിക്കുള്ളത്.
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂടിവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പലതവണയായി ഒന്നര മണിക്കൂർ വരെ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടിവന്നു. വൈദ്യുതി ആവശ്യകതയിൽ 500 മെഗാവാട്ടിന്റെ വർധനയാണ് അടുത്തിടെ ഉണ്ടായത്. മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും മൂലം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇന്നലത്തെ വൈദ്യുതി ഉപയോഗം 91.78 ദശലക്ഷം യൂണിറ്റായിരുന്നു. എന്തുകൊണ്ട് മുൻകൂട്ടി അറിയിക്കുന്നില്ല? വൈദ്യുതി വില നൽകി വാങ്ങാൻ പണമില്ലാത്തപ്പോഴോ ഉയർന്ന ആവശ്യകത നിറവേറ്റാനുള്ള ഗ്രിഡ് സംവിധാനം ഇല്ലാത്തപ്പോഴോ
തിരുവനന്തപുരം : രാജ്യത്ത് പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം 300 ഗിഗാവാട്ടിലേക്ക് കുതിക്കുമ്പോൾ കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും 5 മണിക്കൂർ നീണ്ട വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വലിയ വില കൊടുത്താലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതാണ് കാരണം. ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രി 2 ഘട്ടങ്ങളിലായി ഒരു മണിക്കൂർ വൈദ്യുതി മുടക്കം പതിവായി മാറിയിട്ടുണ്ട്. ലഭ്യമായ വൈദ്യുതിയും ആവശ്യകതയും വിലയിരുത്തി തത്സമയ വിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനാൽ, ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിലാണ് അടുത്ത മണിക്കൂറിലെ ലഭ്യത ഉറപ്പാക്കാൻ കഴിയുന്നത്.



