തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിൽ, റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച ഉണ്ടായത് ഇന്ന് സമൂഹത്തിൽ വലിയ വിമർശം നേരിടുകയാണ്. അഗ്നിശമനസേന ഇടപെട്ട് നിയന്ത്രണവിധേയമാക്കിയെങ്കിലും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഉയർത്തുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ്?
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ അടിയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ചോർച്ചയെ തുടർന്ന് പരിസരവാസികളെ സ്ഥലത്തുനിന്ന് മാറ്റുകയും അഗ്നിശമനസേന എത്തി വാൽവുകൾ അടച്ച് സ്ഥിതി നിയന്ത്രിക്കുകയും ചെയ്തു. ഈ ലൈനിലൂടെയുള്ള ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
റോഡ് നിർമാണത്തിനിടെ ഭൂമിക്കടിയിലെ ഗ്യാസ് പൈപ്പ്, വെള്ളപ്പൈപ്പ്, കേബിൾ ലൈനുകൾ എന്നിവയ്ക്ക് കേടുപാട് സംഭവിക്കുന്നത് കേരളത്തിൽ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രശ്നമാണ്. ഓരോ തവണയും “ചോർച്ച നിയന്ത്രിച്ചു, സ്ഥിതി സാധാരണ നിലയിലായി” എന്ന പ്രസ്താവനയോടെ വാർത്ത അവസാനിക്കാറുണ്ടെങ്കിലും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ അടിസ്ഥാന കാരണം എന്താണെന്ന ചോദ്യം പലപ്പോഴും ചർച്ചയാകാറില്ല.
ഈ അവസരങ്ങളിൽ നമ്മൾ ചോദിക്കേണ്ട, ഒരു പൊതു ജനം അറിയയേണ്ട ചോദ്യങ്ങളിലേക്കാണ് ഇനി നിങ്ങളെ കൊണ്ടുപോകുന്നത്.
ഒന്നാമതായി, ഡെപ്ത് സ്റ്റാൻഡേർഡ് പാലിച്ചിരുന്നോ?
പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (PNGRB) മാനദണ്ഡപ്രകാരം, റോഡിനടിയിലൂടെ കടന്നുപോകുന്ന സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) പൈപ്പ് ലൈനുകൾ നിശ്ചിത മിനിമം ആഴത്തിലാണ് സ്ഥാപിക്കേണ്ടത്. സാധാരണ റോഡ് വർക്കിനിടെ മണ്ണെടുക്കുന്ന ആഴവുമായി ഇത് conflict ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ, യഥാർത്ഥ കാരണം സ്റ്റാൻഡേർഡ് ലംഘനമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
രണ്ടാമത്തെ ചോദ്യം, യൂട്ടിലിറ്റി മാപ്പിംഗ് കൃത്യമായിരുന്നോ?
റോഡ് കുഴിക്കുന്നതിന് മുൻപ് ആ ഭാഗത്ത് ഏതെല്ലാം underground utilities ഉണ്ടെന്ന് കാണിക്കുന്ന മാപ്പിംഗും മാർക്കിംഗ് സംവിധാനവും ഉണ്ടാകേണ്ടതാണ്. ഇത് കൃത്യമായി പാലിക്കപ്പെട്ടിരുന്നെങ്കിൽ, JCB ഓപ്പറേറ്റർക്ക് മുൻകൂട്ടി അറിയാമായിരുന്നേനെ. കോൺട്രാക്ടർമാരും ഗ്യാസ് ഏജൻസികളും തമ്മിലുള്ള കോർഡിനേഷൻ വിടവാണോ ഇതിന് കാരണമെന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.
മൂന്നാമതായി അറിയേണ്ടത്, ചെലവഴിച്ച തുകയ്ക്ക് അനുസൃതമായ നിലവാരം ഉറപ്പാക്കിയോ?
ഗ്യാസ് പൈപ്പ്ലൈൻ ഇൻഫ്രാസ്ട്രക്ചർ വലിയ മുതൽമുടക്ക് ആവശ്യമുള്ള പദ്ധതിയാണ്. ട്രെൻഞ്ചിങ്, മെറ്റീരിയൽ , സേഫ്റ്റി കേസിംഗ്, ടെസ്റ്റിംഗ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇത്രയും ചെലവഴിച്ചിട്ടും അടിസ്ഥാന സുരക്ഷാ മാർജിൻ (depth, marking, coordination) പാലിക്കപ്പെടുന്നില്ലെങ്കിൽ, ചോദ്യം ഫണ്ട് അലോക്കേഷനല്ല മറിച്ച് execution ക്വാളിറ്റിയാണ്.
റോഡ് നിർമാണ കോൺട്രാക്ടർമാരുടെ ഭാഗത്തുനിന്ന്, യൂട്ടിലിറ്റി മാപ്പിംഗ് ഡാറ്റ പലപ്പോഴും കൃത്യമല്ലെന്നും മാർക്കർ സംവിധാനങ്ങൾ കൃത്യമായി പരിപാലിക്കപ്പെടാറില്ലെന്നുമുള്ള വാദം ഉയർന്നേക്കാം. ഗ്യാസ് ഏജൻസികളുടെ ഭാഗത്തുനിന്ന്, ഡെപ്ത് സ്റ്റാൻഡേർഡുകൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും റോഡ് വർക്കിനിടെയുള്ള ശ്രദ്ധക്കുറവാണ് കാരണമെന്നും വാദിക്കാം. ഇരു ഭാഗത്തും ന്യായമുണ്ടാകാമെങ്കിലും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സംവിധാനത്തിലെ കോർഡിനേഷൻ വിടവിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നിലവിൽ ചോർച്ച നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


₹1000 കോടിയുടെ അന്തർസംസ്ഥാന ലഹരി റാക്കറ്റ് പൊളിഞ്ഞു; 12 കോടി മയക്കുമരുന്ന് ഗുളികകൾ പിടിയിൽ, കൊച്ചിയിൽ 2 പേർ അറസ്റ്റിൽ







