തിരുവനന്തപുരം : തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്ന് പുലർച്ചെ പുനരാരംഭിച്ചു. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെയും വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനെയുമാണ് ഇനി കണ്ടെത്താനുള്ളത്.
സർക്കാർ സംവിധാനങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത് . കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനുവേണ്ടിയുള്ള തിരച്ചിലും ഇന്ന് നടക്കും.
തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഷിജിന്റെയും ജോണിന്റെയും കുടുംബങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ജോണിന്റെ കുടുംബവുമായി നേരിട്ട് സംസാരിച്ചു.
കൂടാതെ മന്ത്രി ഷിബു ബേബി ജോണും, കുടുംബവുമായി ചർച്ച നടത്തിയിരുന്നു. മന്ത്രി സിപി ജോൺ നേരിട്ട് എത്തിയാണ് മുതലപ്പൊഴിയിലെ പ്രതിഷേധം അവസാനിപ്പിച്ചത്. കടലിൽ പോയി മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള സർക്കാർ സഹായങ്ങൾ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ കുടുംബം അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനു മുന്നിൽ തീരദേശ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതമിനായി ഹെലികോപ്റ്ററും ഡ്രോണും എത്തിച്ച് തിരച്ചിൽ തുടരുകയാണ്. മന്ത്രി ഷിബു ബേബി ജോൺ ഗൗതം കൃഷ്ണയുടെ വീട്ടിൽ സന്ദർശനം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മറുപടി നൽകാതെ പത്രക്കുറിപ്പ് പുറത്തിറക്കിയ ഫിഷറീസ് മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാണ്.
പെണ്ണുങ്ങളെ തൊട്ടുകളിക്കുന്നോ…… അന്ന് ഉടുമുണ്ടില് കരുണാനിധിയെ തൂക്കി ജയലളിത, ഇന്ന് കൊച്ചുമകനെ വിജയ് പൊക്കി, കലങ്ങിമറിഞ്ഞ് തമിഴ്നാട് രാഷ്ടട്രീയം


പരപ്പനങ്ങാടി മണ്ണിടിച്ചിൽ: JCB മാന്തിയ ഭാഗം മാത്രം ഇടിഞ്ഞു, മനുഷ്യനിർമിത ദുരന്തമെന്ന് ആരോപണം; ബിൽഡിംഗ് പെർമിറ്റ് കൊടുത്തിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ; നൗഫൽ എന്ന വ്യക്തിയുടെ പ്രോപ്പർട്ടി എന്നും റിനിഷ റഫീക്ക്!







