വേണ്ട മലിനമാക്കരുത്! കോടതി ഇങ്ങനെ പറയാൻ കാരണമെന്ത്?

ചെന്നൈ: മതാചാരത്തിന്റെ ഭാഗമായി ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ശേഷക്രിയക്കെത്തുന്നവർ തമിഴ്‌നാട്ടിലെ താമിരഭരണി നദിയിൽ വസ്ത്രങ്ങളും പ്ലാസ്റ്റിക് എന്നിവ ഉപേക്ഷിക്കാറുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനും ജസ്റ്റിസ് പുകഴേന്തിയുമടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. ആചാരങ്ങൾ അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഈ പ്രവൃത്തി സമൂഹത്തിലെ മറ്റുള്ളവർക്കും പരിസ്ഥിതിക്കും ദോഷംചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. മതാചാരങ്ങൾക്കുള്ള അവകാശം പൊതുജനാരോഗ്യത്തിന് അനുസൃതമായിരിക്കണമെന്ന് ഭരണഘടനയുടെ 25-ാം അനുച്ഛേദം വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ദിവസവും ഒരു ടണ്ണിലേറെ വസ്ത്രങ്ങളും മറ്റു

അപകടകാരികളോ ഈ അഗർബത്തികൾ

​വീടുകളിൽ കൊതുകുകളെ തുരത്താൻ വ്യാപകമായി ഉപയോഗിക്കുന്ന ചില അഗർബത്തികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ട്. നിയമപരമായ രജിസ്ട്രേഷനോ ആവശ്യമായ അംഗീകാരങ്ങളോ ഇല്ലാതെ വിപണിയിലിറങ്ങുന്ന ഇത്തരം വ്യാജ ഉത്പന്നങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ​ഹോം ഇൻസെക്ട് കൺട്രോൾ അസോസിയേഷൻ (HICA) നടത്തിയ പൊതുജനാരോഗ്യ സർവേ പ്രകാരം, രാജ്യത്തെ 70 ശതമാനത്തോളം ഡോക്ടർമാരും വ്യക്തമാക്കുന്നത് അംഗീകാരമില്ലാത്ത രാസവസ്തുക്കൾ അടങ്ങിയ ഇത്തരം അഗർബത്തികളുടെ ഉപയോഗം ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്നാണ്. ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന സമയത്ത് പെട്ടെന്ന് ദോഷങ്ങൾ