ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ , എയർടെൽ,വോഡഫോൺ ഐഡിയ എന്നിവർ മൊബൈൽ റീചാർജ് നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രമുഖ ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ‘നൊമൂറ റിസർച്ചിന്റെ’ പഠന റിപ്പോർട്ടിലാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്ന ഈ വിവരമുള്ളത്. 15 ശതമാനം വരെയുള്ള നിരക്ക് വർധനവാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.
ഈ വർഷം ഒക്ടോബർ – ഡിസംബർ മാസങ്ങൾക്കുള്ളിൽ തന്നെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് സൂചന. ഇന്ധനവിലയും പാചകവാതക നിരക്കുകളും സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റുകളെ തകിടം മറിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, മൊബൈൽ നിരക്കുകളിലെ ഈ പുതിയ വർധനവ് ജനങ്ങൾക്ക് വലിയൊരു ആഘാതമായി മാറും.
5G സേവനങ്ങളിലേക്കുള്ള വലിയ തോതിലുള്ള നിക്ഷേപവും, ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) വർധിപ്പിക്കാനുള്ള കമ്പനികളുടെ ശ്രമങ്ങളുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
പുത്തൻ കരുത്തുമായി ‘YZF-R2’ എത്തുന്നു
കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ കമ്പനികൾ ഒന്നിച്ച് നിരക്കുകൾ വർധിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ഉത്സവ സീസണോട് അനുബന്ധിച്ചോ അതിനു ശേഷമോ നിരക്കുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, സാധാരണക്കാരായ മൊബൈൽ ഉപഭോക്താക്കളുടെ മാസച്ചെലവ് ഇനിയും ഉയരും.


‘സാരിയുടെ ഡിസൈൻ കോപ്പിയടിച്ചു, സബ്യസാചി ചെയ്തതെന്ത്?







