ഒടുവിൽ കേന്ദ്രം സമ്മതിച്ചു, ബിഎസ്-3 വാഹനങ്ങൾക്ക് ഇ20 പെട്രോൾ കേടുവരുത്താം; വൻ പ്രതിഷേധവുമായി ‘ഇ20 ജനതാ പാർട്ടി’; ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട് സമൂഹമാധ്യമ കൊടുങ്കാറ്റ്

Nitin Gadkari E20 petrol BS-3 vehicles parliament നിതിൻ ഗഡ്കരി ഇ20 പെട്രോൾ ചിത്രം

  ന്യൂഡൽഹി : രാജ്യത്താകെ വ്യാപക ചർച്ചയായ ഇ20 പെട്രോൾ വിവാദത്തിൽ ഒടുവിൽ നിർണായക സമ്മതവുമായി കേന്ദ്ര സർക്കാർ. ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഉപയോഗിച്ചാൽ ബിഎസ്-3 വാഹനഭാഗങ്ങൾക്ക് കേടുവരാമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ സമ്മതിച്ചു. 2005 ഏപ്രിൽ ഒന്നിനും 2016നും ഇടയിൽ നിർമിച്ച ബിഎസ്-3 വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില റബർ ഭാഗങ്ങളും എൻജിൻ ഗാസ്‌കറ്റുകളും മാറ്റേണ്ടിവന്നേക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. എന്നാൽ പതിവ് സർവീസിങ്ങിനിടെ

പെട്രോൾ കാരണം കാർ കേടായി; ഉപഭോക്താവിന് കോടതി വിധിച്ചത് കൈനിറയെ; പുത്തൻ കാർ അല്ലെങ്കിൽ ലക്ഷങ്ങൾ, ഇത് രാജ്യത്ത് ആദ്യമായി!

E20 petrol vehicle damage consumer court verdict ഇ20 പെട്രോൾ വാഹന കേസ് ചിത്രം

റായ്പൂർ :  പെട്രോൾ കാരണം സ്വന്തം കാർ കേടായെന്ന് പരാതിപ്പെട്ട ഉപഭോക്താവിന് കൈനിറയെ നീതി. ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഉപയോഗിച്ചത് കാരണം വാഹനത്തിന് തകരാർ സംഭവിച്ചെന്ന പരാതിയിൽ, ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉപഭോക്താവിന് അനുകൂലമായി രാജ്യത്തെ ആദ്യ വിധി പുറപ്പെടുവിച്ചു. വാഹന നിർമാതാവും ഡീലറും ചേർന്ന് ഒന്നുകിൽ പരാതിക്കാരന് പുതിയ വാഹനം നൽകുകയോ അല്ലെങ്കിൽ 21.60 ലക്ഷം രൂപ തിരികെ നൽകുകയോ വേണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.