നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത 19 വയസുകാരനായ വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ ക്രൂരമർദ്ദനം. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് വിദ്യാർത്ഥി ആക്രമണത്തിന് ഇരയായത്. ബെംഗളൂരു ബെൽ സർക്കിളിൽ വെച്ചാണ് ബൈക്കിലെത്തിയ നാലംഗ സംഘം വിദ്യാർത്ഥിയെ അക്രമിച്ചത്. സംഭവത്തിൽ ജാലഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയുടെ വഴി തടഞ്ഞുനിർത്തിയ അക്രമികൾ, “മോദി രാജിവെക്കാൻ ആവശ്യപ്പെടുമോ?” എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം അഴിച്ചുവിട്ടത്. മരത്തടികൾ കൊണ്ടുള്ള അടിയേറ്റ് വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി
Latest News, Latest News HD, National, national news, Social Media, Top News, Top News HD, Trending, Trending Now
മോദിയെ അപഹസിക്കുന്ന AI വീഡിയോകൾ; കോക്ക്‌റോച്ച് ജനതാ പാർട്ടിയുടെ പ്രക്ഷോഭത്തിനിടെയാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഈ മോർഫ് ചെയ്ത ദൃശ്യങ്ങൾ ; മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ രണ്ട് കേസുകൾ!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർഫ് ചെയ്ത AI വീഡിയോകൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ചതിന്റെ പേരിൽ മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ കോക്ക്‌റോച്ച് ജനതാ പാർട്ടിയുടെ (CJP) പ്രക്ഷോഭത്തിനിടെയാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഈ മോർഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതെന്ന് പൊലീസ് പറയുന്നു. രണ്ട് പരാതികൾ, രണ്ട് കേസുകൾ 29 വയസുള്ള
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചതിന്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വിമർശനം നേരിടുന്ന മുൻ ബിഗ് ബോസ് താരവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ ജാൻമണി ദാസിനെതിരെ ഇപ്പോൾ പ്രതികരണവുമായി സുഹൃത്തും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ജാൻമണി ചെയ്തത് തെറ്റാണെന്ന് രഞ്ജിനി സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ തുറന്നുപറഞ്ഞു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ ജാൻമണിക്കെതിരെ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തിരുന്നു. ബിഎൻഎസ് 192, 356(2) വകുപ്പുകൾ പ്രകാരവും കേരള പൊലീസ്
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രധാനമന്ത്രി പദവി വിട്ട് സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർ ആയിക്കോളൂ എന്നാണ് ദിപ്കെയുടെ വിമർശനം. ജന്തർ മന്തറിൽ 36 ദിവസം നീണ്ട പ്രതിഷേധത്തിനുശേഷം സ്വദേശമായ ഛത്രപതി സംഭാജിനഗറിലേക്ക് മടങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “36 ദിവസത്തെ ജന്തർ മന്തർ പ്രതിഷേധത്തിനുശേഷം ഒടുവിൽ വീട്ടിലെത്തിയതിൽ അതിയായ സന്തോഷമുണ്ട്. ഇത്രയും നീണ്ട സമരത്തിനുശേഷം സ്വന്തം വീട്ടിൽ സമാധാനത്തോടെ ഉറങ്ങാനും അമ്മ പാകം ചെയ്യുന്ന
ന്യൂഡൽഹി : രാജ്യത്താകെ വ്യാപക ചർച്ചയായ ഇ20 പെട്രോൾ വിവാദത്തിൽ ഒടുവിൽ നിർണായക സമ്മതവുമായി കേന്ദ്ര സർക്കാർ. ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഉപയോഗിച്ചാൽ ബിഎസ്-3 വാഹനഭാഗങ്ങൾക്ക് കേടുവരാമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ സമ്മതിച്ചു. 2005 ഏപ്രിൽ ഒന്നിനും 2016നും ഇടയിൽ നിർമിച്ച ബിഎസ്-3 വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില റബർ ഭാഗങ്ങളും എൻജിൻ ഗാസ്‌കറ്റുകളും മാറ്റേണ്ടിവന്നേക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. എന്നാൽ പതിവ് സർവീസിങ്ങിനിടെ
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ 21 ദിവസമായി നിരാഹാരസമരം നടത്തിവന്ന ലഡാക്ക് ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ ദില്ലി പൊലീസ് ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെത്തുടർന്ന് വൈദ്യോപദേശപ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ പ്രതിഷേധക്കാർക്കൊപ്പം ജന്തർ മന്തറിൽ ഇരിക്കുകയായിരുന്ന വാങ്ചുകിനെ, സാധാരണ വേഷത്തിൽ എത്തിയ പൊലീസ് സംഘമാണ് കൊണ്ടുപോയത്. നീല, വെള്ള നിറത്തിലുള്ള ഷർട്ടുകൾ ധരിച്ചെത്തിയ ഉദ്യോഗസ്ഥർക്കൊപ്പം മഞ്ഞ,






