മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രധാനമന്ത്രി പദവി വിട്ട് സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർ ആയിക്കോളൂ എന്നാണ് ദിപ്കെയുടെ വിമർശനം. ജന്തർ മന്തറിൽ 36 ദിവസം നീണ്ട പ്രതിഷേധത്തിനുശേഷം സ്വദേശമായ ഛത്രപതി സംഭാജിനഗറിലേക്ക് മടങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “36 ദിവസത്തെ ജന്തർ മന്തർ പ്രതിഷേധത്തിനുശേഷം ഒടുവിൽ വീട്ടിലെത്തിയതിൽ അതിയായ സന്തോഷമുണ്ട്. ഇത്രയും നീണ്ട സമരത്തിനുശേഷം സ്വന്തം വീട്ടിൽ സമാധാനത്തോടെ ഉറങ്ങാനും അമ്മ പാകം ചെയ്യുന്ന
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് വിക്രം-1 വിജയകരമായി വിക്ഷേപിച്ചു. സ്കൈറൂട്ട് എയ്റോസ്പേസിന്റെ ആദ്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1ന്റെ വിജയകരമായ കുതിപ്പിന് സതീഷ് ധവാൻ സ്പേസ് സെന്റർ സാക്ഷ്യംവഹിച്ചു. അൽപം വൈകി, ഉച്ചയ്ക്ക് 12.05നായിരുന്നു അന്തിമ വിക്ഷേപണം. വിക്ഷേപണ വിജയത്തിന്റെ ആഹ്ലാദത്തിൽ കൈയടികളും ആർപ്പുവിളികളും അഭിനന്ദന വാക്കുകളും കൊണ്ട് നിറഞ്ഞ സ്കൈറൂട്ട് ടീമിന്റെ മുറിയിലേക്ക് ഒരു ഫോൺ കോൾ എത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മറുതലയ്ക്കൽ. ചരിത്ര നേട്ടത്തിൽ ടീമിനൊപ്പം ചേരാൻ അദ്ദേഹം
ന്യൂഡൽഹി: കേരളത്തിലെ ആറ് റെയിൽവേ സ്റ്റേഷനുകൾ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ പൂർണമായി നവീകരിച്ച തിരൂർ, തലശ്ശേരി, നിലമ്പൂർ റോഡ്, പരപ്പനങ്ങാടി, ചാലക്കുടി, അങ്കമാലി റെയിൽവേ സ്റ്റേഷനുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കായി തിരൂർ സ്റ്റേഷനിൽ 26.55 കോടി രൂപ, തലശ്ശേരിയിൽ 22.32 കോടി രൂപ, നിലമ്പൂർ റോഡിൽ 16.44 കോടി രൂപ, പരപ്പനങ്ങാടിയിൽ 14.21 കോടി രൂപ, ചാലക്കുടിയിൽ 9.94 കോടി



