ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് വിക്രം-1 വിജയകരമായി വിക്ഷേപിച്ചു. സ്കൈറൂട്ട് എയ്റോസ്പേസിന്റെ ആദ്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1ന്റെ വിജയകരമായ കുതിപ്പിന് സതീഷ് ധവാൻ സ്പേസ് സെന്റർ സാക്ഷ്യംവഹിച്ചു. അൽപം വൈകി, ഉച്ചയ്ക്ക് 12.05നായിരുന്നു അന്തിമ വിക്ഷേപണം. വിക്ഷേപണ വിജയത്തിന്റെ ആഹ്ലാദത്തിൽ കൈയടികളും ആർപ്പുവിളികളും അഭിനന്ദന വാക്കുകളും കൊണ്ട് നിറഞ്ഞ സ്കൈറൂട്ട് ടീമിന്റെ മുറിയിലേക്ക് ഒരു ഫോൺ കോൾ എത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മറുതലയ്ക്കൽ. ചരിത്ര നേട്ടത്തിൽ ടീമിനൊപ്പം ചേരാൻ അദ്ദേഹം
ന്യൂഡൽഹി : സ്കൂളിൽ കണക്കിന് നൂറിൽ 51 മാർക്ക് മാത്രം വാങ്ങിയ വിദ്യാർഥി, ഇന്ന് ആകാശത്തേക്ക് കണക്കുകൂട്ടി രാജ്യത്തിന് പുതിയൊരു ചരിത്രനേട്ടം സമ്മാനിക്കുകയാണ്. സ്കൈറൂട്ട് എയ്റോസ്പേസ് സഹസ്ഥാപകൻ പവൻ കുമാർ ചന്ദനയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ സ്വകാര്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1, ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് കുതിച്ചുയരും. രാവിലെ 11.30നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ‘മിഷൻ ആഗമൻ’ എന്നാണ് ഈ ആദ്യ പരീക്ഷണ വിക്ഷേപണത്തിന് പേരിട്ടിരിക്കുന്നത്. തെലങ്കാന സ്വദേശിയായ പവൻ കുമാർ ചന്ദനയുടെ


