ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് വിക്രം-1 വിജയകരമായി വിക്ഷേപിച്ചു. സ്കൈറൂട്ട് എയ്റോസ്പേസിന്റെ ആദ്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1ന്റെ വിജയകരമായ കുതിപ്പിന് സതീഷ് ധവാൻ സ്പേസ് സെന്റർ സാക്ഷ്യംവഹിച്ചു. അൽപം വൈകി, ഉച്ചയ്ക്ക് 12.05നായിരുന്നു അന്തിമ വിക്ഷേപണം. വിക്ഷേപണ വിജയത്തിന്റെ ആഹ്ലാദത്തിൽ കൈയടികളും ആർപ്പുവിളികളും അഭിനന്ദന വാക്കുകളും കൊണ്ട് നിറഞ്ഞ സ്കൈറൂട്ട് ടീമിന്റെ മുറിയിലേക്ക് ഒരു ഫോൺ കോൾ എത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മറുതലയ്ക്കൽ. ചരിത്ര നേട്ടത്തിൽ ടീമിനൊപ്പം ചേരാൻ അദ്ദേഹം
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ആദ്യ സ്വകാര്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1 വിക്ഷേപിച്ചു. നിശ്ചയിച്ചിരുന്ന സമയത്തിന് അൽപം മുൻപ് വിക്ഷേപണം ‘പ്ലാൻഡ് ഹോൾഡിൽ’ ആയിരുന്നെങ്കിലും, പുതുക്കിയ സമയമായ ഉച്ചയ്ക്ക് 12.05ന് ശ്രീഹരിക്കോട്ടയിലെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയർന്നു. സ്കൈറൂട്ട് എയ്റോസ്പേസിന്റെ ‘മിഷൻ ആഗമൻ’ എന്ന് പേരിട്ട ഈ ദൗത്യത്തോടെ, ഇന്ത്യയിലെ ആദ്യ സ്വകാര്യ കമ്പനിയുടെ ഭ്രമണപഥ വിക്ഷേപണം എന്ന ചരിത്ര നേട്ടം യാഥാർഥ്യമായി. വിക്ഷേപണത്തിന് ശേഷമുള്ള ഘട്ടങ്ങളുടെ വേർപെടലും ഉപഗ്രഹങ്ങളുടെ ഭ്രമണപഥ പ്രവേശനവും സംബന്ധിച്ച പൂർണ വിവരങ്ങൾ


