ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ 21 ദിവസമായി നിരാഹാരസമരം നടത്തിവന്ന ലഡാക്ക് ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ ദില്ലി പൊലീസ് ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെത്തുടർന്ന് വൈദ്യോപദേശപ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ പ്രതിഷേധക്കാർക്കൊപ്പം ജന്തർ മന്തറിൽ ഇരിക്കുകയായിരുന്ന വാങ്ചുകിനെ, സാധാരണ വേഷത്തിൽ എത്തിയ പൊലീസ് സംഘമാണ് കൊണ്ടുപോയത്. നീല, വെള്ള നിറത്തിലുള്ള ഷർട്ടുകൾ ധരിച്ചെത്തിയ ഉദ്യോഗസ്ഥർക്കൊപ്പം മഞ്ഞ,
ന്യൂഡൽഹി : സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യം മോശമായിട്ടും സമരം തുടരാനും ജൂലൈ 20ന് ആസൂത്രണം ചെയ്തിരിക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാനുമുള്ള തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. ‘ഞാൻ ഏതുവിധേയനയും ജീവനോടെയിരിക്കും. അതുവഴി ജൂലായ് 20ന് പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ നിങ്ങളോടൊപ്പം ഞാൻ വരും. ജൂലായ് 20ലെ മാർച്ച് വിജയിച്ചില്ലെങ്കിൽ ഞാൻ പ്രേതമായി മടങ്ങിവരും.’- വാംഗ്‌ചുക് വ്യക്തമാക്കി. ‘ഞാൻ പുറമേ മോശം ശരീരാവസ്ഥയിലാണ്. പക്ഷെ ഉള്ളിൽ കരുത്തനാണ്. എനിക്കുറപ്പുണ്ട് നിങ്ങളെല്ലാം


