വാഗമൺ: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് വാഗമൺ. സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരമുള്ള, ഇളക്കമുള്ള മണ്ണുള്ള പരിസ്ഥിതിലോല പ്രദേശം കൂടിയാണ്. എന്നാൽ 1924, 2018 മഹാപ്രളയങ്ങളിൽപോലും ഈ പ്രദേശം സുരക്ഷിതമായിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച ഏഴിലധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്തിന്റെ സന്തുലിതാവസ്ഥ തകർന്നതിന്റെ ഉദാഹരണമാണിത്. അശാസ്ത്രീയ നിർമാണങ്ങളും പ്രകൃതിചൂഷണവുമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ് ആരോപണം. ഉയരമുള്ള മലകളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നെടുകയും കുറുകെയും മണ്ണ് വെട്ടി റോഡുകൾ നിർമിക്കുന്നത് മലനിരകളുടെ ഉറപ്പ് നഷ്ടപ്പെടുത്തുന്നു. സമുദ്രക്കാറ്റും പടിഞ്ഞാറൻ കാറ്റും
എൽനിനോ കേരളത്തിലെത്തുമ്പോൾ രണ്ട് അദൃശ്യ സമുദ്ര ശക്തികളാണ് ഈ വർഷം കേരളത്തിന്റെ കാലാവസ്ഥയെ നിർണയിക്കുന്നത്. പസിഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ ഓഷ്യൻ ഡൈപോളും (ഐഒഡി). ഇവ രണ്ടും തമ്മിലുള്ള “മത്സര”ത്തിന്റെ ഫലമായിരിക്കും വരും മാസങ്ങളിലെ മഴയും ചൂടും നിർണയിക്കുക. നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഈ വർഷത്തെ കാലാവസ്ഥാ ചിത്രം ശരിക്കും ഒരു റോളർകോസ്റ്റർ യാത്രയാണ്. 2025 ഡിസംബർ വരെ ലാ നിന്യ അവസ്ഥയിലായിരുന്ന പസിഫിക് സമുദ്രം, 2026 ഫെബ്രുവരി-മാർച്ചോടെ ന്യൂട്രൽ ആയി മാറി,


