ബെംഗളൂരു: കടുത്ത പ്രതിസന്ധിയിലാണ് ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം. താരങ്ങളുടെ പരിക്കുകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വലിയ ആശങ്കയിലാക്കിയിരിക്കുന്നത്. നിലവിലെ ടീമിലോ ഭാവി പദ്ധതികളിലോ പരിഗണിക്കപ്പെടുന്ന 13 താരങ്ങൾ ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും പരിക്കേറ്റത്. ജസ്പ്രീത് ബുംറ ഇടത് കാൽമുട്ടിലെ നീർക്കെട്ടിനെ തുടർന്നാണ് ചികിത്സ തേടിയത്. ഹർഷിത് റാണയും നിതീഷ് കുമാർ റെഡ്ഡിയും നേരത്തെ തന്നെ പരിക്കിനെ തുടർന്ന് ടീമിന്
കൊച്ചിയുടെ ചിരകാലാഭിലാഷമായ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം യാഥാർത്ഥ്യത്തിലേക്ക്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പുതിയ സ്റ്റേഡിയം നിർമ്മിക്കുന്നതിനായുള്ള ഭൂമി തരംമാറ്റലിന് കേരള സർക്കാർ കേരള ക്രിക്കറ്റ് അസോസിയേഷന് അന്തിമ അനുമതി നൽകിയിരിക്കുകയാണ്. കായിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നെടുമ്പാശ്ശേരിയിൽ അനുമതി നൽകിയിരിക്കുന്നത്. തൃശ്ശൂർ ഭാഗത്തേക്ക് അത്താണി ജങ്ഷന് തൊട്ടുമുമ്പുള്ള ചെങ്ങമനാട് വില്ലേജിൽ ദേശീയപാതയോടനുബന്ധിച്ചാണ് പുതിയ സ്റ്റേഡിയം നിർമ്മിക്കുക. 25 ഏക്കർ നെൽവയൽ ഉൾപ്പെടുന്ന ഭൂമിയാണ് ഇതിനായി തരംമാറ്റുന്നത്. ബി.സി.സി.ഐ (BCCI) ഈ പ്രദേശം ഇതിനോടകം


