തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷന്റെ (പിഎസ്‌സി) വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഗുരുതര ക്രമക്കേട് വീണ്ടും കത്തുകയാണ്. സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) എന്ന ഉന്നത തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിലാണ് അട്ടിമറി നടന്നതെന്ന ഗുരുതര ആരോപണം ഉയരുന്നത്. അഡീഷണൽ സെക്രട്ടറി പദവിക്ക് തുല്യമായ ഈ തസ്തികയ്ക്ക് ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമാണ് ലഭിക്കുന്നത്. പരീക്ഷയെഴുതിയ ഒരു ഉദ്യോഗാർഥിയുടെ ഉത്തരക്കടലാസ് പകർപ്പ് പരിശോധിച്ചപ്പോൾ, 100 മാർക്കിൽ 58 മാർക്കിന്റെ
കഷ്ടപ്പെട്ട് പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ഥികള്‍ മണ്ണ് വാരിതിന്നും മൊട്ടയടിച്ചും, മുടിമുറിച്ചും മുട്ടിലിഴഞ്ഞും നിരാഹാരം കിടന്നുമൊക്കെ പ്രതിഷേധിക്കുകയാണ്. ഇതിനിടയിലാണ് കേരളത്തില്‍ പരീക്ഷ തട്ടിപ്പ് ആരോപണങ്ങള്‍, അങ്ങ് കര്‍ണാടകയില്‍ സ്വന്തം പെണ്‍മക്കള്‍ പിഎസ്സി ചെയര്‍മാന്‍ വക സ്‌പെഷ്യല്‍ നിയമനം എന്ന വാര്‍ത്തയും. കേരളത്തില്‍ പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിരിക്കുന്ന സമയത്ത് ഇതാ കര്‍ണാടക പിഎസ്സിയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ പൊതുജനങ്ങള്‍ക്കുള്ളതാണെന്നും അല്ലാതെ പേഴ്‌സണല്‍


