പ്രധാനമന്ത്രി നരേന്ദ്ര മോദി “വിക്ടിം കാർഡ്” ഇറക്കി ആസ്വദിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. തന്റെ മുൻഗാമികൾക്കും രാഷ്ട്രീയ എതിരാളികൾക്കും എതിരെ ഏറ്റവും നികൃഷ്ടമായ വാക്കുകളാണ് മോദി പ്രയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “സ്വയം പ്രഖ്യാപിത നോൺ-ബയോളജിക്കൽ പിഎം” എക്സ് പോസ്റ്റിലൂടെയാണ് ജയറാം രമേശിന്റെ രൂക്ഷ വിമർശനം. “സ്വയം പ്രഖ്യാപിത നോൺ-ബയോളജിക്കൽ പിഎം വിക്ടിം കാർഡ് കളിക്കുന്നത് ആസ്വദിക്കുന്നു. തന്റെ മുൻഗാമികൾക്കും രാഷ്ട്രീയ എതിരാളികൾക്കും എതിരെ നികൃഷ്ടമായ വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. പൊതു പ്രസംഗങ്ങളിൽ മാത്രമല്ല, പാർലമെന്റിനകത്തും
സുരക്ഷാ സേനകളുടെ പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാർഗനിർദേശം തയാറാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജന്തർ മന്തറിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരായ “സൻസദ് ചലോ” മാർച്ചിനിടെ റാപിഡ് ആക്ഷൻ ഫോഴ്സ് (RAF) നടത്തിയ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ദില്ലി സർക്കാരിനോട് നിർദേശിച്ചു. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. മുൻ ഇന്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടറും മുൻ കേന്ദ്ര വിവരാവകാശ കമ്മീഷണറുമായ


