സോഷ്യൽ മീഡിയ താരം രേണു സുധിക്ക് നേരെയുള്ള സൈബർ ഇടങ്ങളിലെ ക്രൂരമായ വ്യാജ ആരോപണങ്ങൾക്ക് വികാരനിർഭരമായി മറുപടി നൽകി താരം. തനിക്ക് കാൻസർ ബാധിച്ചിട്ടില്ലെന്നും സഹതാപവും ലൈക്കുകളും നേടിയെടുക്കാനുള്ള വെറും ‘അഭിനയം’ മാത്രമാണിതെന്നു പറഞ്ഞ് വേദനിപ്പിച്ചവർക്ക് മുന്നിൽ കണ്ണീരോടെ, തലയിൽ നിന്നും മുടി കൊഴിയുന്ന ദൃശ്യങ്ങൾ ലൈവായി കാണിച്ചാണ് രേണു പ്രതികരിച്ചത്. കഠിനമായ വേദനകൾക്കിടയിലും തന്നെ പിന്തുണയ്ക്കുന്ന പ്രേക്ഷകരുടെ പ്രാർത്ഥനകൾ മാത്രമാണ് മുന്നോട്ടുള്ള കരുത്തെന്നും വ്യാജ പ്രചാരണങ്ങൾ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്നും രേണു സുധി വിഡിയോയിലൂടെ പറയുകയാണ് .
തന്റെ രോഗാവസ്ഥയെ പരിഹസിച്ചവർക്ക് മറുപടിയായി, കീമോതെറാപ്പിയെ തുടർന്ന് തലയിൽ നിന്നും കൈവിരലുകൾ തൊടുമ്പോൾ തന്നെ മുടി കൂട്ടത്തോടെ കൊഴിഞ്ഞുപോരുന്ന ദൃശ്യങ്ങളാണ് രേണു ഇപ്പോൾ പങ്കുവെച്ചത്.
‘‘എനിക്ക് കാൻസർ ഇല്ല എന്ന് പറയുന്നവരോട്… അതെ, എന്റെ മനസ്സിന് കാൻസർ ഇല്ല, പക്ഷേ ശരീരത്തിന്… നിങ്ങളുടെ കുത്തുവാക്കുകളെക്കാൾ വലിയൊരു കാൻസറല്ല എന്റെ ശരീരത്തെ പിടികൂടിയിരിക്കുന്നത്. മുടിയിൽ ഒന്ന് തൊട്ടാൽ മതി, അത് കയ്യിലേക്ക് കൊഴിഞ്ഞുവീഴുകയാണ്.’’
കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചു തന്നോട് കാണിക്കുന്ന അകൽച്ചയെക്കുറിച്ച് രേണു വിഡിയോ പങ്കുവെച്ചിരുന്നു.
കൗണ്ടറിൽ നിന്ന് കവർന്നത് ₹62 ലക്ഷം; ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ മുൻ ജീവനക്കാർ കുടുങ്ങി
കിച്ചുവിന്റെ പ്രതികരണത്തിന് പിന്നാലെ രേണുവും അൽപം രോഷത്തോടെ രംഗത്തെത്തിയിരുന്നു. ഈ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് രേണുവിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള സൈബർ ആക്രമണങ്ങൾ ചിലർ അഴിച്ചുവിട്ടത്. ‘‘നഷ്ടപ്പെട്ട ഓർമ്മയും ശബ്ദവും ആരോഗ്യവും നിമിഷനേരം കൊണ്ട് തിരിച്ചു കിട്ടി’’, ‘‘മികച്ച അഭിനയം’’, ‘‘സഹതാപം പിടിച്ചുപറ്റാനുള്ള നാടകം’’ തുടങ്ങിയ ക്രൂരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. ഈ അധിക്ഷേപങ്ങൾ അതിരുവിട്ടതോടെയാണ് ഇൻസ്റ്റാഗ്രാമിലൂടെ കടുത്ത ഭാഷയിൽ രേണു പ്രതികരിച്ചത്.
കാൻസർ രോഗബാധയെത്തുടർന്ന് നിലവിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളിലൂടെയും കഠിനമായ ചികിത്സയിലൂടെയുമാണ് താൻ കടന്നുപോകുന്നതെന്ന് രേണു നേരത്തെ വ്യക്തമാക്കിയിരുന്നു. കീമോതെറാപ്പിയുടെ ഭാഗമായി മുടി പൂർണ്ണമായും മുറിച്ചുമാറ്റിയ നിലയിലാണ് താരം ഇപ്പോൾ. “മുടി പോയതല്ല അവളുടെ സങ്കടം, ഇങ്ങനെയൊരു കോലത്തിൽ കണ്ടാൽ എന്റെ മോൻ പേടിക്കുമോ എന്നത് മാത്രമാണ്…!” എന്ന് കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ രേണുവിന്റെ സുഹൃത്തുക്കൾ പങ്കുവെച്ച വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
നേരത്തെ തന്നെ , സുധിയുടെ മകൻ കിച്ചു തന്നെ കാണാൻ എത്താതിരുന്നതിനെ പറ്റിയുള്ള വിവാദങ്ങളാണ് ഈ സൈബർ ആക്രമണങ്ങൾക്ക് തുടക്കമിട്ടത്. താൻ മരിച്ചാലും ശവം കാണാൻ കിച്ചു വരേണ്ടതില്ലെന്ന് രേണു രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്നാൽ ഈ കുടുംബ പ്രശ്നങ്ങളെ മുൻനിർത്തി, ഒരു സ്ത്രീ നേരിടുന്ന കഠിനമായ രോഗാവസ്ഥയെപ്പോലും വ്യാജമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആളുകളുടെ ക്രൂരതയ്ക്കെതിരെ ഇപ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്.


‘കള്ളൻ വിജയൻ’ വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പ് എഡിറ്റർ കെ. ആർ. അജയനെ മാറ്റി, ടി. ചന്ദ്രമോഹന് പകരം ചുമതല ഏൽപ്പിച്ചു.







