ആശ്വാസ തീരുമാനം; പലിശ നിരക്കിൽ മാറ്റമില്ല, 5.25 ശതമാനമായി തുടരുമെന്ന് ആർബിഐ; വളർച്ചാ അനുമാനം ഉയർത്തി

മുംബയ്: റിപ്പോ 5.25 ശതമാനത്തിൽ തുടരും. ഇത്തവണയും നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. പശ്ചിമേഷ്യയിലെ സംഘർഷവും ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടവും പരിഗണിച്ച് ‘കാത്തിരുന്ന് കാണാം’ എന്ന നയമാണ് റിസർവ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് മുതിരാതെ വിപണിയിലെ സ്ഥിരത ഉറപ്പാക്കാനാണ് ആർബിഐയുടെ ലക്ഷ്യം.

നയപരമായ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലെ നിലവിലെ യുദ്ധസാഹത്തിനിടെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവിനെക്കുറിച്ച് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര എടുത്തുപറഞ്ഞു. പ്രതീക്ഷിച്ചത് പോലെ മൊത്തത്തിലുള്ള പണപ്പെരുപ്പം കുത്തനെ ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി. 2026-27 സാമ്പത്തിക വർഷത്തെചില്ലറ വിലക്കയറ്റ നിരക്ക് സംബന്ധിച്ച കണക്ക് നേരത്തെയുണ്ടായിരുന്ന 5.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ഈ സാമ്പത്തിക വർഷത്തെ യഥാർത്ഥ ജിഡിപി വളർച്ചാ നിരക്ക് 6.6 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ആർബിഐ ഉയർത്തുകയും ചെയ്തു.സാമ്പത്തിക വളർച്ച കരുത്തുറ്റതാണെങ്കിലും ഈ സാമ്പത്തിക വർഷം അത് കുറവായിരിക്കാനാണ് സാദ്ധ്യതയെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. എന്നിരുന്നാലും, ആഗോള വ്യാപാര നയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ കാരണം ഭാവികാര്യങ്ങൾ അവ്യക്തമായി തുടരുകയാണ്. നയപരമായ നടപടികൾ സ്വീകരിക്കുന്നതിന് മുൻപ് പ്രത്യേകിച്ച് പണപ്പെരുപ്പം, അതിന്റെ ഗതി, ഘടന എന്നിവയെക്കുറിച്ച് കൂടുതൽ വ്യക്തത കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.