തിരുവനന്തപുരം: ഗതാഗത മന്ത്രി സി പി ജോണിന്റെ പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്ന സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് മന്ത്രിയുടെ ഈ പരാമർശം.
സ്ത്രീകളുടെ വോട്ട് ലഭിക്കുന്നതിനു വേണ്ടി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുത്തിയ സൗജന്യ യാത്ര പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി ചുരുക്കി സ്ത്രീ സമൂഹത്തെ വഞ്ചിച്ച യു ഡി എഫ് സർക്കാർ ഇപ്പോൾ ആ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ മനഃപൂർവം അപമാനിക്കുന്ന നിലപാട് ആണ് സ്വീകരിക്കുന്നത്.കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്ന അധിക്ഷേപകരമായ ഈ പ്രസ്താവന ബഹു. മന്ത്രി സി.പി. ജോൺ എത്രയും വേഗം പിൻവലിച്ച് കേരളത്തിലെ സ്ത്രീ സമൂഹത്തോട് ക്ഷമാപണം നടത്തണമെന്നും മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു
എഡിറ്റർക്കെതിരെ നടപടി എടുത്താൽ എന്താണ് പ്രശ്നം? ദേശാഭിമാനി വാരാന്തപതിപ്പ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി എം. സ്വരാജ്; നടപടി എടുത്തിട്ടില്ലെന്നും പ്രതികരണം


മതംമാറ്റ സമ്മർദ്ദവും അതിക്രൂര മർദ്ദനവും? ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവര്യ ബസന്തിന്റെ കേസ് ക്രൈംബ്രാഞ്ചിലേക്ക്







