ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യവർഷം നടത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് പിൻവലിച്ച് ദൽഹി പോലീസ്. പ്രതി ക്ഷമാപണ വീഡിയോ പുറത്തിറക്കിയതിനെ തുടർന്നാണ് നോയിഡ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് പിൻവലിച്ചത്.
വിവാദമായ പരാമർശത്തിന് പിന്നാലെ പെൺകുട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമായി രംഗത്തെത്തുകയും പ്രധാനമന്ത്രിയോട് ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. പെൺകുട്ടി മാപ്പ് പറയുകയും പ്രധാനമന്ത്രി അത് സ്വീകരിക്കുകയും ചെയ്തിട്ടും എഫ്.ഐ.ആർ പിൻവലിക്കാത്തതിൽ മകളുടെ ഭാവി ഓർത്ത് മാതാവ് മാധ്യമങ്ങളിലൂടെ പരിഭവം രേഖപ്പെടുത്തിയിരുന്നു. ഈ വിഷയം ഡൽഹി പോലീസ് വിശദമായി പരിശോധിക്കുകയും ഖേദപ്രകടനം കണക്കിലെടുത്ത് പെൺകുട്ടിക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു.
മഴയെപ്പോലും തോൽപ്പിച്ച് ചെന്നിത്തലയുടെ ആ നീക്കം; 5000-ത്തിലധികം അറസ്റ്റിലേക്ക് നയിച്ച ആ ‘തൂഫാൻ’ എന്തായിരുന്നു?


പിഎസ്സി പരീക്ഷ തട്ടിപ്പ് കേസ്; ഒടുവിൽ നിർണായക വിധി; പരീക്ഷയിൽ കൃത്രിമം നടത്തിയ പ്രതിക്ക് 3 വർഷം തടവും പിഴയും, കൂടുതൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു!







