‘ജനനായകൻ’ കുതിപ്പ് തുടരുന്നു; അഡ്വാൻസ് ബുക്കിങ് 20 കോടി കടന്നു, 7 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റു

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ ‘ജനനായകൻ’ അഡ്വാൻസ് ബുക്കിങ് കളക്ഷൻ 20 കോടി രൂപ പിന്നിട്ടു. മൂന്ന് ഭാഷകളിലായി ഇന്ത്യയിൽ ഇതുവരെ ഏഴുലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. റിലീസ് ചെയ്യാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അഡ്വാൻസ് സെയിൽസിൽ ചിത്രം മികച്ച നേട്ടം കൈവരിക്കുന്നത്.

ബോക്സ് ഓഫീസ് ട്രാക്കറായ ‘സാക്‌നിൽക്കി’ന്റെ കണക്കുകൾ പ്രകാരം, ബ്ലോക്ക് ചെയ്ത സീറ്റുകൾ ഒഴിവാക്കിയാൽ 14 കോടി രൂപയിലധികം മൂല്യമുള്ള ടിക്കറ്റുകൾ ചിത്രം വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും തമിഴ് പതിപ്പിന്റേതാണ്.
തമിഴ്നാട്ടിൽനിന്ന് അഡ്വാൻസ് ബുക്കിങ്ങിലൂടെ 7.90 കോടി രൂപ സമാഹരിച്ചു. കർണാടകയിൽനിന്ന് 6.03 കോടി രൂപയും കേരളത്തിൽനിന്ന് 1.91 കോടി രൂപയും ചിത്രം നേടി.

നഗരങ്ങളുടെ കണക്കെടുത്താൽ 5.99 കോടി രൂപയോടെ ബെംഗളൂരുവാണ് മുന്നിൽ. ചെന്നൈയിൽ നിന്ന് 1.86 കോടി രൂപയും കോയമ്പത്തൂരിൽ നിന്ന് 90 ലക്ഷം രൂപയും ചിത്രം വാരി. ഹൈദരാബാദ്, മധുര, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലും തിയേറ്ററുകളിൽ മികച്ച അഡ്വാൻസ് ബുക്കിങ്ങാണ് രേഖപ്പെടുത്തുന്നത്.

വിജയ്യുടെ തൊട്ടുമുമ്പത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളായ ‘ലിയോ’, ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്)എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ അഡ്വാൻസ് ബുക്കിങ്ങിൽ ‘ജനനായകൻ’ നിലവിൽ അൽപ്പം പിന്നിലാണ്. ‘ഗോട്ട്’ റിലീസിന് മുൻപ് 29.83 കോടി രൂപ അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടി. ഒന്നാം ദിനം 126.32 കോടി രൂപയായിരുന്നു ആഗോളതലത്തിൽ ‘ഗോട്ടി’ന്റെ കളക്ഷൻ. ‘ലിയോ’ 46.36 കോടി രൂപയുടെ പ്രീ-സെയിൽസോടെ ഒന്നാം ദിനം 148.5 കോടി രൂപയും ആഗോളതലത്തിൽ നേടി.

 

 

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.