ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ആദ്യ സ്വകാര്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1 വിക്ഷേപിച്ചു. നിശ്ചയിച്ചിരുന്ന സമയത്തിന് അൽപം മുൻപ് വിക്ഷേപണം ‘പ്ലാൻഡ് ഹോൾഡിൽ’ ആയിരുന്നെങ്കിലും, പുതുക്കിയ സമയമായ ഉച്ചയ്ക്ക് 12.05ന് ശ്രീഹരിക്കോട്ടയിലെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയർന്നു. സ്കൈറൂട്ട് എയ്റോസ്പേസിന്റെ ‘മിഷൻ ആഗമൻ’ എന്ന് പേരിട്ട ഈ ദൗത്യത്തോടെ, ഇന്ത്യയിലെ ആദ്യ സ്വകാര്യ കമ്പനിയുടെ ഭ്രമണപഥ വിക്ഷേപണം എന്ന ചരിത്ര നേട്ടം യാഥാർഥ്യമായി. വിക്ഷേപണത്തിന് ശേഷമുള്ള ഘട്ടങ്ങളുടെ വേർപെടലും ഉപഗ്രഹങ്ങളുടെ ഭ്രമണപഥ പ്രവേശനവും സംബന്ധിച്ച പൂർണ വിവരങ്ങൾ
ന്യൂഡൽഹി : സ്കൂളിൽ കണക്കിന് നൂറിൽ 51 മാർക്ക് മാത്രം വാങ്ങിയ വിദ്യാർഥി, ഇന്ന് ആകാശത്തേക്ക് കണക്കുകൂട്ടി രാജ്യത്തിന് പുതിയൊരു ചരിത്രനേട്ടം സമ്മാനിക്കുകയാണ്. സ്കൈറൂട്ട് എയ്റോസ്പേസ് സഹസ്ഥാപകൻ പവൻ കുമാർ ചന്ദനയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ സ്വകാര്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1, ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് കുതിച്ചുയരും. രാവിലെ 11.30നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ‘മിഷൻ ആഗമൻ’ എന്നാണ് ഈ ആദ്യ പരീക്ഷണ വിക്ഷേപണത്തിന് പേരിട്ടിരിക്കുന്നത്. തെലങ്കാന സ്വദേശിയായ പവൻ കുമാർ ചന്ദനയുടെ


