വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓരോ ദിവസവും എന്താണ് ചെയ്യുക എന്നത് ഇന്ന് വലിയ വാർത്തയാണ്. ഇപ്പോഴിതാ, ഇറാന്റെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾ ലക്ഷ്യമിട്ട് വലിയ തോതിലുള്ള ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായിട്ടുള്ള വാർത്തയാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സൈനിക നീക്കത്തിൽ ഇസ്രായേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഈ ആക്രമണങ്ങൾ ഒരു ദിവസം മാത്രമല്ല, ദിവസങ്ങൾ നീണ്ടുനിന്നേക്കും എന്നാണ് സൂചന. ഇറാനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. യു.എസ് മുന്നോട്ടുവെക്കുന്ന
യുഎസിൽനിന്നൊരു ഡിഗ്രി, ശേഷം അവിടെത്തന്നെ ജോലി – ഈ സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി കഠിനാധ്വാനം മാത്രം പോരാ, ഒരു ലക്ഷം ഡോളർ (ഏകദേശം 95 ലക്ഷം രൂപ) കൂടി കണ്ടെത്തേണ്ടി വന്നേക്കും. ബിരുദത്തിനു ശേഷം യുഎസിൽത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്താൻ ആലോചിക്കുന്ന ഫീസാണിത്. വിദേശ വിദ്യാർത്ഥികൾക്കായുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) എന്ന വർക്ക് പെർമിറ്റ് പ്രോഗ്രാമിന് ഈ ഫീസ് ഏർപ്പെടുത്താൻ യുഎസ് ആലോചിക്കുന്നതായി വാൾ സ്ട്രീറ്റ്
ഒരുഭാഗത്ത് ഇറാനുനേരെ ബോംബാക്രമണം, മറുഭാഗത്ത് ഇന്ത്യ, ബ്രസീൽ, കാനഡ, യൂറോപ്പ് എന്നിവയ്‌ക്കെതിരെ തീരുവയുദ്ധം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുമുന്നണികളിലും ഒരേസമയം സജീവമാണ്. എന്നാൽ യുഎസിന്റെ സമ്മർദതന്ത്രങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. എത്ര ഭീഷണിപ്പെടുത്തിയാലും റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്നാണ് സൂചന. തീരുവ തിരിച്ചുകൊണ്ടുവരാൻ പുതിയ വഴി ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങൾക്കുംമേൽ ട്രംപ് ഏകപക്ഷീയമായി ചുമത്തിയ പകരംതീരുവ യുഎസ് സുപ്രീം കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ഇത്തരം തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, പിരിച്ചെടുത്ത



