ഐഐടി മദ്രാസ് ഡയറക്ടറും രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധനുമായ പ്രൊഫ. വി. കാമകോട്ടിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശം അത്യന്തം അപലപനീയവും രാജ്യത്തെ ശാസ്ത്ര – അക്കാദമിക സമൂഹത്തോടുള്ള അനാദരവിന്റെ പ്രകടനവുമാണെന്ന് ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പരീക്ഷാ ക്രമക്കേട് തടയൽ ഭേദഗതി ബില്ലിന്മേലുള്ള ലോക്സഭാ ചർച്ചയ്ക്കിടെ, പരീക്ഷാ പരിഷ്കരണത്തിനായി കേന്ദ്രം രൂപീകരിച്ച ഉന്നതതല ടാസ്ക് ഫോഴ്സിനെ പരാമർശിക്കവേ പ്രൊഫ. കാമകോട്ടിയെ “ഗോമൂത്ര വിദഗ്ധൻ” എന്നാണ് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചതെന്നാണ്
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി എംപി അനുരാഗ് താക്കൂർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ “പാർലമെന്ററി മര്യാദയില്ലാത്തതും അപകീർത്തികരവുമായ ഭാഷ ഉപയോഗിച്ച് ഗുരുതരവും തെളിവില്ലാത്തതുമായ ആരോപണങ്ങൾ” ഉന്നയിച്ചെന്നാരോപിച്ചാണ് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് വ്യാഴാഴ്ച താക്കൂർ നോട്ടീസ് സമർപ്പിച്ചത്. മൂന്ന് പേജുള്ള നോട്ടീസിൽ, വിഷയം വിശദമായ അന്വേഷണത്തിനായി പ്രത്യേകാവകാശ സമിതിക്ക് വിടണമെന്നും, സഭയോടും അമിത് ഷായോടും നിരുപാധികം മാപ്പ് പറയാൻ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകണമെന്നും താക്കൂർ
നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരായി നടന്ന പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്കു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി പാർലമെന്റ് സ്തംഭിപ്പിക്കുകയാണ്. “അമിത് ഷാ പാർലമെന്റ് സമുച്ചയത്തിൽ വരുന്നുണ്ട്, പക്ഷെ സഭയിലേക്ക് കയറില്ല” എന്നായിരുന്നു കോൺഗ്രസ് എംപി പ്രമോദ് തിവാരിയുടെ വിമർശനം. “ലാത്തിച്ചാർജിനും സ്ത്രീകളോടുള്ള അനാദരവിനും AK-47 പ്രയോഗത്തിനും ജിതേന്ദ്ര സിങ്ങിന് മറുപടി പറയാൻ കഴിയില്ല, അമിത് ഷായ്ക്ക് മാത്രമേ അതിന് കഴിയൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേത്തുടർന്ന്



