ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ബോഫോഴ്സ് അഴിമതിക്കേസിലെ നിയമനടപടികൾ പൂർണ്ണമായി അവസാനിക്കുകയാണ്. കേസിൽ സുപ്രീംകോടതിയുടെ അവസാന വിധി വന്നു. ഹിന്ദുജ സഹോദരന്മാരെയും സ്വീഡിഷ് ആയുധ നിർമാണ കമ്പനിയായ ബോഫോഴ്സിനെയും കുറ്റവിമുക്തരാക്കിക്കൊണ്ട് 2005-ൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അവസാന അപ്പീലും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാറ്റിവെക്കാനുള്ള ആവശ്യം നിരസിക്കുകയും കൂടുതൽ വാദങ്ങൾ കേൾക്കാൻ തയ്യാറാകാതെ ഡൽഹി
ന്യൂഡൽഹി: എഫ്.സി.ആർ.എ. (വിദേശ സംഭാവനാ നിയന്ത്രണ നിയമം) ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള ആശങ്കകൾ കേന്ദ്രസർക്കാരിനെ വീണ്ടും അറിയിച്ച് ക്രൈസ്തവ സഭാ പ്രതിനിധികൾ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നുവെങ്കിലും ബിൽ പിൻവലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യുമെന്ന ഉറപ്പ് ലഭിച്ചില്ല. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ.) പ്രതിനിധികളാണ് ആഭ്യന്തരമന്ത്രിയെ കണ്ടത്. ബിൽ പൂർണമായും പിൻവലിക്കുകയോ, അല്ലെങ്കിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) പരിഗണനയ്ക്ക് വിടുകയോ ചെയ്യണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവെച്ചത്. മുൻകാല പ്രാബല്യവുമായി ബന്ധപ്പെട്ട


