പേപ്പറിൽ എഴുതി കടത്തി, മനഃപാഠമാക്കി പുറത്തെടുത്തു, ഹോട്ടൽ മുറിയിൽ എത്തി ചോദ്യങ്ങൾ പകർത്തി; 147 സെറ്റുകൾ വരെ ചോർത്തി; നീറ്റ് ചോദ്യങ്ങൾ പുറത്തായത് ഇങ്ങനെ, സുരക്ഷാ വീഴ്ചയിൽ എൻടിഎക്കെതിരെ ചോദ്യങ്ങൾ ഉയരുന്നു!

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ അന്വേഷണം നടത്തുന്ന സിബിഐ സംഘം

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കത്തിക്കയറി നിൽക്കുമ്പോഴാണ് സിബിഐയുടെ നിർണ്ണായക കണ്ടെത്തലുകൾ. പ്രതികൾ അതിവിദഗ്ധരാണ് എന്ന് തെളിയിക്കുന്ന കണ്ടത്തുകൾ ആണ് നിലവിൽ വരുന്നത്. വളരെ ആസൂത്രിതമായ രീതികളിലൂടെയാണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് സിബിഐ കണ്ടെത്തി. പിടിയിലായ കെമിസ്ട്രി പ്രൊഫസർ കുൽക്കർണി ഉൾപ്പെടെയുള്ളവർ ചോദ്യങ്ങൾ ചെറിയ കടലാസ് കഷണങ്ങളിലാക്കി കുറിച്ചെടുത്ത് ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഏകദേശം 147 സെറ്റുകളാണ് ഇത്തരത്തിൽ കടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മറ്റ് രണ്ട് പ്രതികൾ ചോദ്യങ്ങൾ മനപ്പാഠമാക്കിയാണ് പുറത്താക്കിയത്. ഹോട്ടൽ മുറിയിൽ എത്തിയ ശേഷം ഒരാൾ ഇവ

ചോദ്യപ്പേപ്പർ ചോർച്ച കൊലപാതകത്തേക്കാൾ ഗുരുതരം; മക്കൾക്കായി ചോദ്യപ്പേപ്പർ ചോർത്തിയോ? വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് തിരിച്ചടി; തെളിവുകൾ ഉണ്ടെന്ന് കോടതി, ജാമ്യാപേക്ഷ തള്ളി

ചോദ്യപ്പേപ്പർ ചോർച്ച കേസിൽ ജാമ്യം നിഷേധിച്ച ഛത്തീസ്ഗഡ് ഹൈക്കോടതി

റായ്‌പൂർ : മത്സരപ്പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോർത്തുന്നതു കൊലപാതകത്തേക്കാൾ ഹീനമായ കുറ്റമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഛത്തീസ്ഗഡ് പബ്ലിക് സർവീസ് കമ്മിഷൻ (സിജിപിഎസ്‌സി) റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിൽ സിബിഐ അറസ്റ്റ് ചെയ്ത വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണു കോടതി  ഇത്തരത്തിൽ ഒരു ഉറച്ച തീരുമാനത്തിലേക്ക് കടന്നത്. 2020-2022 കാലയളവിലാണു സ്വന്തം മക്കൾക്ക് വേണ്ടി ചോദ്യപ്പേപ്പർ ചോർത്തി നൽകിയതായി ആരോപണം വരുന്നത് . അന്നത്തെ സിജിപിഎസ്‌സി സെക്രട്ടറിയായിരുന്നു പ്രതി ജീവൻ കിഷോർ ധ്രുവ് (62). ഇയാളെ 2025 ലാണ് സിബിഐ

വിദേശ സംഭാവനാ നിയമ ഭേദഗതി വീണ്ടും വിവാദത്തിൽ; അമിത് ഷായുമായി വീണ്ടും ചർച്ച നടത്തിയിട്ടും സഭകൾക്ക് ഉറപ്പില്ല, സ്കൂളുകളും ആശുപത്രികളും അടക്കമുള്ള സ്ഥാപനങ്ങളുടെ ഭാവി ആശങ്കയിൽ; പുതിയ നിയമത്തിൽ എന്തൊക്കെയാണ് വിവാദ വ്യവസ്ഥകൾ?!

എഫ്.സി.ആർ.എ. ഭേദഗതി ബില്ലിനെക്കുറിച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്ന സഭാ പ്രതിനിധികൾ

ന്യൂഡൽഹി: എഫ്.സി.ആർ.എ. (വിദേശ സംഭാവനാ നിയന്ത്രണ നിയമം) ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള ആശങ്കകൾ കേന്ദ്രസർക്കാരിനെ വീണ്ടും അറിയിച്ച് ക്രൈസ്തവ സഭാ പ്രതിനിധികൾ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നുവെങ്കിലും ബിൽ പിൻവലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യുമെന്ന ഉറപ്പ് ലഭിച്ചില്ല. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ.) പ്രതിനിധികളാണ് ആഭ്യന്തരമന്ത്രിയെ കണ്ടത്. ബിൽ പൂർണമായും പിൻവലിക്കുകയോ, അല്ലെങ്കിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) പരിഗണനയ്ക്ക് വിടുകയോ ചെയ്യണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവെച്ചത്. മുൻകാല പ്രാബല്യവുമായി ബന്ധപ്പെട്ട

47,100 രൂപ ഭണ്ഡാരപ്പെട്ടിയിൽ; ‘രാഷ്ട്രീയ നാടകമല്ല, യഥാർത്ഥ ഭക്തി’ എന്ന് എസ്.പി; കേന്ദ്രത്തിനെതിരെ സമ്മർദ്ദം കടുപ്പിച്ച് ഇന്ത്യാ സഖ്യം; സംഭാവന ക്രമക്കേട് ആരോപണത്തിൽ പുതിയ വഴിത്തിരിവ്!

പാർലമെന്റ് കവാടത്തിലെ പ്രതിഷേധത്തിനിടെ സമാജ്‌വാദി പാർട്ടി സ്ഥാപിച്ച ഭണ്ഡാരപ്പെട്ടി

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ സംഭാവനക്കൊള്ള വിവാദത്തിൽ പ്രതിപക്ഷം സർക്കാരിനെതിരായ സമ്മർദ്ദം കൂടുതൽ ശക്തമാക്കി. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴും വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതിൽ ഇന്ത്യാ സഖ്യം എംപിമാർ അതൃപ്തി രേഖപ്പെടുത്തി. സമാജ്‌വാദി പാർട്ടി എംപിമാർ പാർലമെന്റ് കവാടത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ സ്ഥാപിച്ച ഭണ്ഡാരപ്പെട്ടിയിൽ ആകെ 47,100 രൂപ സമാഹരിക്കപ്പെട്ടു. ഡിംപിൾ യാദവ്, ധർമേന്ദ്ര യാദവ് എന്നിവരുടെ മേൽനോട്ടത്തിൽ തുക എണ്ണിത്തിട്ടപ്പെടുത്തുകയും, സംഭാവന നൽകിയവരുടെ പേരുവിവരങ്ങൾ രജിസ്റ്ററിൽ