നീറ്റ് വിവാദം കത്തിപ്പടർന്നപ്പോൾ രാജിവെക്കാൻ താൻ ആദ്യമേ തയ്യാർ ; ‘യുവാക്കളെ ചിലർ മനഃപൂർവം വഴിതെറ്റിച്ചു’; പ്രതിഷേധത്തിന് പിന്നിൽ നവീൻ പട്‌നായിക്കെന്ന് ആരോപണം!

നീറ്റ് വിവാദത്തിനിടെ രാജിവെക്കാൻ തയ്യാറായിരുന്നുവെന്ന് വെളിപ്പെടുത്തിയ ധർമേന്ദ്ര പ്രധാൻ; യുവാക്കളെ ചിലർ വഴിതെറ്റിച്ചെന്നും ആരോപണം

ഭുവനേശ്വർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ രാജ്യത്തെ യുവാക്കളെ ചിലർ മനഃപൂർവം തെറ്റിദ്ധരിപ്പിച്ചെന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാൻ. ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ താൻ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെന്നും പ്രധാൻ പറഞ്ഞു. മന്ത്രിസ്ഥാനം തനിക്ക് ഒരിക്കലും പ്രധാനപ്പെട്ടതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ജനിച്ച 20 കോടിയോളം കുട്ടികൾ

പേപ്പറിൽ എഴുതി കടത്തി, മനഃപാഠമാക്കി പുറത്തെടുത്തു, ഹോട്ടൽ മുറിയിൽ എത്തി ചോദ്യങ്ങൾ പകർത്തി; 147 സെറ്റുകൾ വരെ ചോർത്തി; നീറ്റ് ചോദ്യങ്ങൾ പുറത്തായത് ഇങ്ങനെ, സുരക്ഷാ വീഴ്ചയിൽ എൻടിഎക്കെതിരെ ചോദ്യങ്ങൾ ഉയരുന്നു!

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ അന്വേഷണം നടത്തുന്ന സിബിഐ സംഘം

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കത്തിക്കയറി നിൽക്കുമ്പോഴാണ് സിബിഐയുടെ നിർണ്ണായക കണ്ടെത്തലുകൾ. പ്രതികൾ അതിവിദഗ്ധരാണ് എന്ന് തെളിയിക്കുന്ന കണ്ടത്തുകൾ ആണ് നിലവിൽ വരുന്നത്. വളരെ ആസൂത്രിതമായ രീതികളിലൂടെയാണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് സിബിഐ കണ്ടെത്തി. പിടിയിലായ കെമിസ്ട്രി പ്രൊഫസർ കുൽക്കർണി ഉൾപ്പെടെയുള്ളവർ ചോദ്യങ്ങൾ ചെറിയ കടലാസ് കഷണങ്ങളിലാക്കി കുറിച്ചെടുത്ത് ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഏകദേശം 147 സെറ്റുകളാണ് ഇത്തരത്തിൽ കടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മറ്റ് രണ്ട് പ്രതികൾ ചോദ്യങ്ങൾ മനപ്പാഠമാക്കിയാണ് പുറത്താക്കിയത്. ഹോട്ടൽ മുറിയിൽ എത്തിയ ശേഷം ഒരാൾ ഇവ