‘ഹെലികോപ്ടറിൽ കയറിയാൽ എന്താണ് കുഴപ്പം?’ സതീശന് മുരളീധരന്റെ പിന്തുണ; പിണറായി യാത്രകൾ ഓർമ്മിപ്പിച്ച് മറുപടി, ഹെലികോപ്ടർ വിവാദം ചൂടുപിടിക്കുന്നു!

വി ഡി സതീശന്റെ ഹെലികോപ്ടർ യാത്രയെ ന്യായീകരിച്ച് കെ മുരളീധരൻ നടത്തിയ പ്രതികരണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെക്കുറിച്ചുള്ള വിവാദങ്ങൾ കത്തിക്കയറുകയാണ്. ഇതിനിടെ വി ഡി സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും പല നേതാക്കളും മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ, വിഡി സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. “അതിലെന്താണ് കുഴപ്പമുള്ളതെന്ന് ചോദിച്ച മന്ത്രി ഏറ്റവും കൂടുതൽ ഹെലികോപ്റ്റർ യാത്രകൾ നടത്തിയത് മുൻ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാറിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുന്ന സാഹചര്യങ്ങളിലാണ് പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നതെന്നും ഇതിൽ എന്ത് തെറ്റാണുള്ളതെന്നും

വധശ്രമക്കേസ് വീണ്ടും തുറക്കുന്നു; വീണാ ജോർജിന്റെ മൊഴിക്ക് പിന്നാലെ നിർണായക നീക്കം; കെഎസ്‌യു പ്രതിഷേധക്കേസിൽ എസ്‌ഐടി അന്വേഷണം!

മുൻമന്ത്രി വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ച ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കണ്ണൂരിൽ നടന്ന കെഎസ് യു പ്രതിഷേധത്തിനിടെ മുൻ മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. നിലവിൽ റെയിൽവേ പൊലീസ് അന്വേഷിക്കുന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കും. കേസിൽ പ്രതിചേർത്തിട്ടുള്ള കെഎസ് യു പ്രവർത്തകർ നൽകിയ പരാതിയിലാണ് തുടരന്വേഷണം നടത്തുന്നത്. ആഭ്യന്തരമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.പി റാങ്കിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനായിരിക്കും ഈ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്. അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്ന മറ്റ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും ഏത്

412 വോട്ടിന് ശേഷം ലൈറ്റ് ഓഫ്; സ്റ്റാലിൻ തോറ്റ മണ്ഡലത്തിൽ ഇവിഎം വിവാദം കത്തുന്നു; വിവിപാറ്റിൽ കൃത്രിമമെന്ന് ഡിഎംകെ, പരിശോധനയ്ക്കിടെ ഗുരുതര ആരോപണം!

കൊളത്തൂർ മണ്ഡലത്തിലെ ഇവിഎം-വിവിപാറ്റ് പരിശോധനയ്ക്കിടെ കൃത്രിമം ആരോപിച്ച് ഡിഎംകെ രംഗത്ത്

ചെന്നൈ : മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തോറ്റ കൊളത്തൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപണം. തെളിവ് ഉൾപ്പടെ ഉന്നയിച്ചാണ് ഡിഎംകെ നേതാവായ എൻ.ആർ.ഇളങ്കോ എംപി രംഗത്തു വന്നിരിക്കുന്നത്. ഇവിഎം മെഷീനുകളുടെ പരിശോധന നടക്കുന്നതിനിടെയാണ് ഇത്തരം ഒരു  ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഡിഎംകെയുടെ പരാതിയെ തുടർന്നു 30നാണു 14 പോളിങ് ബൂത്തുകളിലെ മെഷീനുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന ആരംഭിച്ചത്. 7 ദിവസത്തെ പരിശോധന നിലവിൽ 3 ദിവസം പിന്നിട്ടു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നു നേതാക്കൾ അറിയിച്ചു. 500 മുതൽ