ഭുവനേശ്വർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ രാജ്യത്തെ യുവാക്കളെ ചിലർ മനഃപൂർവം തെറ്റിദ്ധരിപ്പിച്ചെന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാൻ. ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ താൻ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെന്നും പ്രധാൻ പറഞ്ഞു. മന്ത്രിസ്ഥാനം തനിക്ക് ഒരിക്കലും പ്രധാനപ്പെട്ടതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ജനിച്ച 20 കോടിയോളം കുട്ടികൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കാനിറങ്ങിയവര്‍ക്ക് മുന്നില്‍ പതിവ് പോലെ സ്മാര്‍ടും സ്റ്റാറുമായിരിക്കുകയാണ് എന്‍ഡിഎയുടെ തലതൊട്ടപ്പന്‍. ബിജെപി വിട്ടിറങ്ങിയ ഒരു നേതാവിന്റെ വായില്‍ മോദിക്കിട്ട് നല്ലത് പോലെ കിട്ടുമെന്ന് കരുതിയവര്‍ക്കും തെറ്റി. കുറ്റം പറഞ്ഞില്ലെന്ന് മാത്രമല്ല നന്നായി തന്നെ ചിലതൊക്കെ പറഞ്ഞു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ അഭിജീത് ദീപ്‌കെയുടെ വീട്ടില്‍ ഒത്തുകൂടിയവര്‍ മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കണ്ട് ഞെട്ടിയെന്ന് മാത്രമല്ല പാര്‍ട്ടി വിട്ട പുനൈവാലയുടെ മോദി സ്തുതിയും കേട്ടതിന്റെ ആഘാതത്തിലാണ്. വിദ്യാര്‍ഥികളും യുവാക്കളും കൂട്ടത്തോടെ ബിജെപിയെ കൈവിട്ട് സിജെപിയും


