കൊച്ചി : ഡൽഹിയിൽ നടക്കുന്ന വിദ്യാർഥിസമരത്തെ പിന്തുണച്ച് റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ഗതാഗത തടസ്സവും യാത്രക്കാർക്കു പ്രയാസവുമുണ്ടാക്കിയെന്നുമാണ് എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. വേടന്റെ മാനേജർ വിഘ്നേഷ് ജി.പിള്ള ഉൾപ്പെടെ 100 പേർക്കെതിരെയാണ് കേസ്. വിഘ്നേഷും മറ്റു 99 പേരും എന്നാണ് എഫ്ഐആറിൽ ഉള്ളത്.
ഈ മാസം 22ന് വൈകിട്ട് അഞ്ചുമണിക്ക് പനമ്പിള്ളി നഗർ സെൻട്രൽ പാർക്കിനോടു ചേർന്നുള്ള സ്ഥലത്തായിരുന്നു വേടൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടി. എന്നാൽ പരിപാടിക്ക് അനുമതി ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിദ്യാർഥികൾ നടത്തുന്ന സമരത്തെ ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ജനാധിപത്യ വിരുദ്ധ, രാജ്യവിരുദ്ധ കേന്ദ്ര നടപടിക്ക് എതിരെ ഒത്തുകൂടാം എന്നായിരുന്നു പരിപാടിക്ക് ക്ഷണിച്ചുകൊണ്ട് വേടന് പറഞ്ഞത്.
വി ഡി സതീശന്റെ കഴുത്തിന് പിടിച്ച് കേന്ദ്രം; യു ടേൺ അടിച്ചത് ആരാണ്? ; അല്ലേലും വികസനം വരുമ്പോൾ കൊടിപിടിക്കണം, അതാണല്ലോ ശീലം; പി എം ശ്രീയെ എന്തിന് എതിർക്കണം?


പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം ; ജാന്‍മണിക്കെതിരെ പരാതിയുമായി മഹിളാ മോര്‍ച്ച







