നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചുള്ള സമരം താത്കാലികമായി നിര്‍ത്തിവെച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് നിരാഹാരം നടത്തുന്ന സോനം വാങ്ചുക്. ജന്തര്‍മന്തറില്‍ സിജെപി നടത്തുന്ന പ്രതിഷേധത്തിനൊപ്പം ചേര്‍ന്ന് 25 ദിവസമായി നിരാഹാരത്തിലാണ് വാങ്ങ്ചുക്. പ്രതിഷേധക്കാരുടെ പേരില്‍ കേസോ മറ്റ് നടപടികളോ എടുക്കില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ താന്‍ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് സോനം വാങ്ങ്ചുക്കിന്റെ പ്രഖ്യാപനം.
എന്നാല്‍ ഈ ആവശ്യത്തിനോട് അനുകൂലമായ പ്രതികരണമല്ല സിജെപിയില്‍ നിന്നുണ്ടായിരിക്കുന്നത്. മന്ത്രിയടക്കമുള്ളവരുടെ രാജിയടക്കം തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് സിജെപി ആവര്‍ത്തിച്ചു. സമരക്കാരുടെ മുകളില്‍ കേസോ മറ്റ് നടപടികളോ എടുക്കില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ സമരം താത്കാലികമായി നിര്‍ത്തി സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ അഭ്യര്‍ഥിക്കുമെന്ന് അറിയിച്ചുകൊണ്ട് ജെ പി നഡ്ഡയ്ക്കും ജിതേന്ദ്രസിങ്ങിനുമയച്ച കത്താണ് സോനം വാങ്ങ്ചുക് സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ടത്.
“സ്വയം പ്രഖ്യാപിത നോൺ-ബയോളജിക്കൽ പിഎം”; മോദിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ജയറാം രമേശ്, ചോദ്യപ്പേപ്പർ ചോർച്ചയിലും രാമക്ഷേത്ര സംഭാവനയിലും മാപ്പ് ചോദിക്കണം!


സി.പി.എം നേതൃത്വത്തിന് വിമർശനം; പിണറായിയുടെ നിലപാടുകൾ പരാജയകാരണമെന്ന് ഡി.വൈ.എഫ്.ഐ







