മെക്സിക്കോ സിറ്റി: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ ആതിഥേയരായ മെക്സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് (3-2) തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ, നെഞ്ചിടിപ്പേറിയ നിമിഷങ്ങൾക്കൊടുവിലാണ് മെക്സിക്കൻ വെല്ലുവിളിയെ ഇംഗ്ലണ്ട് മറികടന്നത്.
പ്രീ-ക്വാർട്ടറിൽ ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോർവെയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
മത്സരത്തിന്റെ ആദ്യ പകുതിയിൽ വെറും 90 സെക്കൻഡുകളുടെ വ്യത്യാസത്തിൽ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം നേടിയ ഇരട്ട ഗോളുകളാണ് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്. എന്നാൽ തൊട്ടുപിന്നാലെ മെക്സിക്കോ ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ ഇംഗ്ലീഷ് താരം ജാരെൽ ക്വാൻസ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഇംഗ്ലണ്ട് 10 പേരായി ചുരുങ്ങി കനത്ത പ്രതിസന്ധിയിലായി. തുടർന്ന് ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ മൂന്നാം ഗോൾ കണ്ടെത്തിയെങ്കിലും, മെക്സിക്കോയും ഒരു പെനാൽറ്റി ഗോളിലൂടെ വ്യത്യാസം കുറച്ചു.
അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി മെക്സിക്കൻ താരങ്ങൾ കളം നിറഞ്ഞ് ആക്രമിച്ചെങ്കിലും 10 പേരുമായി ഇംഗ്ലീഷ് പട പ്രതിരോധ കോട്ട കെട്ടി വിജയം ഉറപ്പാക്കുകയായിരുന്നു. സ്വന്തം മൈതാനത്ത് അവസാന സെക്കൻഡ് വരെ പൊരുതി വീണ മെക്സിക്കൻ താരങ്ങൾക്കും ആരാധകർക്കും ഈ അപ്രതീക്ഷിത തോൽവി വലിയ കണ്ണീരായി മാറി. ക്വാർട്ടറിൽ ഇംഗ്ലണ്ടും നോർവെയും നേർക്കുനേർ വരുമ്പോൾ കളിമുറ്റത്ത് മറ്റൊരു ക്ലാസിക് പോരാട്ടത്തിനാണ് കാണികൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ലോകത്ത് ബ്രസീലിന് തോൽപ്പിക്കാൻ കഴിയാത്ത ഒരേയൊരു ടീം! കാനറികളെ വീഴ്ത്തി ഹാലണ്ടും സംഘവും ആദ്യമായി ലോകകപ്പ് ക്വാർട്ടറിൽ


പകരക്കാരനായി ഇറങ്ങി ഗോളടിച്ച് മിഖേൽ മെറീനോ, ഹെവിവെയ്റ്റ് പോരാട്ടത്തിൽ ബെൽജിയത്തെ തോൽപ്പിച്ച് സ്പെയിൻ സെമി ഫൈനലിൽ (1–2)







