ആലപ്പുഴ:ഇത്തവണത്തെ നെഹ്റു ട്രോഫി ജലമേളയുടെ നടത്തിപ്പ്, കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്കാർ ഇവന്റ്സ് എന്ന വിവാദ ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകാനാണ് ആലോചന . കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് കമ്പനിയെ കൊണ്ടുവന്നത് എന്നതാണ് ആരോപണം. എതിര്‍പ്പ് മറികടന്ന് ഓസ്കാര്‍ ഇവന്റ്സിന് കരാര്‍ നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
പരിപാടിയുടെ സജ്ജീകരണങ്ങള്‍ ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് ഇഷ്ടപ്പെടുകയും കരാര്‍ ഓസ്കാറിന് തന്നെ നല്കാന് ഏകദേശ ധാരണയാവുകയും ചെയ്തു. ഇതിനിടെയാണ് എന്‍ടിബിആര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ എതിര്‍പ്പുയര്‍ന്നത്. ഇതോടെ പ്രതിഷേധം ശക്തമായി.
ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള എല്ലാ ജോലികളും ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നല്‍കാനാണ് തീരുമാനം. വിവാദ കമ്പനിക്ക് തന്നെ കരാര്‍ നല്കാന് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട തീയതി അറിയിപ്പില്ലാതെ നീട്ടി നല്‍കിയതായും ആരോപണമുണ്ട്. ഇതോടെ ജില്ലാ കലക്ടറും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും ആരോപണ മുനയിലായി. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിക്കാന്‍ ജില്ലാ കലക്ടര്‍ ഷാജി വി നായര്‍ തയ്യാറായിട്ടില്ല.


ശബരിമല താന്ത്രിക ചുമതലകൾ ഇനി കണ്ഠരര് ബ്രഹ്മദത്തന്
EXCLUSIVE കിഫ്ബിയിലെ ‘എബ്രഹാം യുഗ’ത്തിലെ കള്ളക്കളികള്‍ എല്ലാം വിജിലന്‍സ് കേസാകും; കെ.എം. എബ്രഹാമിന്റെ സാമ്പത്തിക കള്ളക്കളികള്‍ പൊളിക്കാന്‍ ഐ.എ.എസിലെ ‘സൂപ്പര്‍ വുമണ്‍’ സുധാപിള്ളയെത്തി; വി.ഡി .സതീശന് രണ്ടും കല്‍പ്പിച്ച്….. ആരാണ് സുധാപിള്ള? പിണറായിയുടെ വിശ്വസ്തനെ കാത്തിരിക്കുന്നത് എന്ത് ?







