പ്രിയദർശിനി നിർത്തിയില്ല: അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി

കാഞ്ഞങ്ങാട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് നടപ്പിലാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതിയെയാണ് സ്ത്രീകൾ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ കൈകാണിച്ചിട്ടും സ്റ്റോപ്പിൽ നിർത്താതെ ബസ് കടന്നുപോയതിനെതിരെ അധ്യാപിക നൽകിയ പരാതിയിൽ അന്വേഷണത്തിന് നിർദേശിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. തോമാപുരം സെയ്‌ന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ രസതന്ത്രം അധ്യാപിക മിനിമോൾ സേവ്യയാണ് ബസ് നിർത്താതിരുന്നതിനെതുടർന്ന് പരാതി നൽകിയത്. രാവിലെ 7.15 ഓടെയാണ് ബസ് കല്ലഞ്ചിറയിലെത്തിയത്. ഇവിടെനിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് ചിറ്റാരിക്കാൽ തോമാപുരത്തേക്ക്. ബന്തടുക്കയിൽനിന്ന് ഓടയഞ്ചാൽ വഴി മാനന്തവാടിയിലേക്ക്‌ പോകുകയായിരുന്ന പ്രിയദർശിനി ബസാണ് നിർത്താതെ പോയത്.

തിങ്കളാഴ്ച സ്വകാര്യ ബസ് സമരം കൂടിയായിരുന്നു. അതിരാവിലെയായതിനാൽ ബസിൽ തിരക്ക് കുറവായിരുന്നു. തനിക്കുണ്ടായ മാനസികപ്രയാസവും സാമ്പത്തികനഷ്ടവും കാണിച്ചാണ് പരാതി നൽകിയത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.