കൊല്ലം: കുണ്ടറയിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവിന്റെ മരണത്തിൽ കസ്റ്റഡി മർദ്ദനത്തിന് തെളിവില്ലെന്ന് പൊലീസ് . മർദ്ദമേറ്റതിന്റെ പാടുകൾ ശരീരത്തിലില്ലെന്നുമാണ് പൊലീസിന്റെ വാദം. പെരുമ്പുഴ സൊസൈറ്റിമുക്ക് കുളത്തിൻകര കടയിൽ വീട്ടിൽ സിയാദാണ് (36) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അയൽവാസിയായ 13കാരനെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് പൊലീസ് സിയാദിനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, തന്റെ മുന്നിൽ വച്ച് പൊലീസ് വാഹനത്തിൽ സിയാദിനെ സിപിഒ ശ്രീജിത്ത് മർദ്ദിച്ചതായി പരാതിക്കാരി മൊഴി നൽകിയിരുന്നു. സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.കസ്റ്റഡിയിൽ നിന്ന് വിട്ടതിനുശേഷവും സിയാദിന് മർദ്ദമേറ്റതായി സംശയമുണ്ട്. മറ്റൊരാളുടെ മർദ്ദനമേറ്റോയെന്നും പൊലീസ് പരിശോധിക്കും.പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക നിഗമന പ്രകാരം സിയാദിന് ഹെപ്പറ്റൈറ്റിസ് ബി ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
സൂപ്പർതാരങ്ങൾ മൗനം വെടിയണമെന്ന് ആവശ്യം; ‘പോരാടിയത് ഇത്രയും സ്വാധീനമുള്ളവർക്കെതിരെയാണെന്ന് അറിഞ്ഞില്ല’


പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം ; ജാന്‍മണിക്കെതിരെ പരാതിയുമായി മഹിളാ മോര്‍ച്ച







