മെൽബൺ: ഇന്ത്യയുടെ ഊർജ്ജ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് ഓസ്‌ട്രേലിയയിൽ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യാനുള്ള നിർണ്ണായക കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഓസ്‌ട്രേലിയൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും തമ്മിൽ മെൽബണിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്. 2047-ഓടെ 100 ജിഗാവാട്ട് ആണവോർജ്ജം ഉൽപ്പാദിപ്പിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് ഈ കരാർ വലിയ പിന്തുണയാകും.
ഒടുവിൽ ഖമനേയിയുടെ സംസ്കാരം; ഇത്രയും നാൾ ആ ഭൗതികശരീരം എവിടെയായിരുന്നു? വൈകിയതിന് പിന്നിലെ രഹസ്യം!
ഒരു പതിറ്റാണ്ടായി നിലനിന്നിരുന്ന തടസ്സങ്ങൾ നീക്കിയാണ് പുതിയ കരാർ യാഥാർത്ഥ്യമായിരിക്കുന്നത്. 2014-ൽ ഇരുരാജ്യങ്ങളും സിവിൽ ന്യൂക്ലിയർ സഹകരണ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും, സുരക്ഷാ കാരണങ്ങളാലും സാങ്കേതിക തടസ്സങ്ങളാലും വാണിജ്യാടിസ്ഥാനത്തിലുള്ള യുറേനിയം കൈമാറ്റം നടന്നിരുന്നില്ല. ഇപ്പോൾ ഒപ്പുവെച്ച ‘അഡ്മിനിസ്ട്രേറ്റീവ് അറേഞ്ച്മെന്റ്’ വഴി ഈ തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി, സമാധാനപരമായ ഊർജ്ജാവശ്യങ്ങൾക്ക് മാത്രമായിരിക്കും ഈ യുറേനിയം ഉപയോഗിക്കുക. ലോകത്തിലെ ആകെ യുറേനിയം നിക്ഷേപത്തിന്റെ 28 ശതമാനവും കൈവശമുള്ള ഓസ്‌ട്രേലിയയുമായുള്ള ഈ സഹകരണം ഇന്ത്യയുടെ ‘ക്ലീൻ എനർജി’ സ്വപ്നങ്ങൾക്ക് അത്യാവശ്യമാണ്. നിലവിൽ റഷ്യ, കസാഖസ്താൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ യുറേനിയത്തിനായി ആശ്രയിക്കുന്നത്. ഓസ്‌ട്രേലിയൻ യുറേനിയം കൂടി ലഭ്യമാകുന്നതോടെ ഇന്ത്യയുടെ ആണവ നിലയങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള ആഗോള ശ്രമങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ഇത് സഹായിക്കും
യുദ്ധഭീതിയിൽ ഹോർമുസ്: അടിയന്തര ചരക്കുനീക്കവുമായി ഇറാൻ; സിഗ്നലുകൾ അണച്ച് ‘ഡാർക്ക് നാവിഗേഷൻ’!
യുറേനിയം കരാറിന് പുറമെ, പ്രതിരോധം, ബഹിരാകാശ ഗവേഷണം, നിർണ്ണായക ധാതുക്കൾ എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരണം ഉറപ്പിച്ചു. ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഓസ്‌ട്രേലിയയുടെ കോകോസ് ദ്വീപുകളിൽ ഒരു താൽക്കാലിക ‘സ്പേസ് ട്രാക്കിങ് ടെർമിനൽ’ സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. കൂടാതെ, പ്രതിരോധ രംഗത്തെ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ ‘ഡിഫൻസ് ഇന്നൊവേഷൻ കോറിഡോർ’ ആരംഭിക്കാനും തീരുമാനമായി.
കൂടിക്കാഴ്ചയ്ക്കിടെ ഇരു നേതാക്കളും തമ്മിലുള്ള ഊഷ്മളമായ സൗഹൃദവും ശ്രദ്ധേയമായി. ഇന്ത്യയുമായുള്ള ബന്ധത്തെ ക്രിക്കറ്റിനോട് ഉപമിച്ച മോദി, ടി-20 മത്സരത്തിന്റെ വേഗതയും ടെസ്റ്റ് മത്സരത്തിന്റെ ആഴവും ഈ ബന്ധത്തിനുണ്ടെന്ന് വിശേഷിപ്പിച്ചു. നരേന്ദ്ര മോദിയെ ‘ദ ബോസ്’ എന്ന് വിശേഷിപ്പിച്ചാണ് ആന്റണി അൽബനീസ് സ്വാഗതം ചെയ്തത്.









