കാസർഗോഡ് ഇവിഎം ഹാക്കിങ് തട്ടിപ്പ് ആരോപണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിഷേധിച്ചു. അങ്ങനെ ഒരു സംഭവം ഉണ്ടായില്ലെന്ന് യുഡിഎഫ് ചെയർമാൻ പറഞ്ഞതായാണ് ചെന്നിത്തലയുടെ വാദം.
അതേസമയം, രമേശ് ചെന്നിത്തലയുടെ വാദത്തിന് തൊട്ടുപിന്നാലെ ഹാക്കിങ് വിഷയത്തിൽ പരാതി നൽകി രാജ്മോഹൻ ഉണ്ണിത്താൻ.
അങ്ങനെ ഒരു സംഭവം നടന്നോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമം നടന്നെങ്കിൽ നടപടി വേണമെന്ന് ചെന്നിത്തലയോട് ഉണ്ണിത്താൻ പറഞ്ഞു.
ഹരിപ്പാട് വിഷയത്തിൽ നിന്നും ചെന്നിത്തല ഒഴിഞ്ഞുമാറി. വിഷയം ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തല മറുപടി. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ചെന്നിത്തല ഒഴിഞ്ഞു മാറി. വ്ലോഗർ ഖാദർ കരിപ്പൊടിയ്ക്കെതിരായ വധശ്രമക്കേസ് വൈകുന്നത് പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്പി യോട് കാര്യങ്ങൾ അന്വേഷിക്കുമെന്നും അന്വേഷണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.


കോഴിക്കോട്ട് യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; സ്ത്രീകളടക്കം ആറുപേർ പോലീസ് വലയിൽ
എസ് ശ്രീജിത്തിന് ഡിജിപി പദം ഉറപ്പായി; അജിത് കുമാറിന് സസ്പെന്‍ഷന്റെ എട്ടിന്റെ പണി; നിതിന്‍ അഗര്‍വാള്‍ പടിയിറങ്ങുമ്പോള്‍ കേരള പോലീസില്‍ എസ്. ശ്രീജിത്തിന് ഡിജിപി പദവി കിട്ടും







