മകളെ ബസ് കയറ്റി വിടാനെത്തി; ശേഷം സ്കൂട്ടറിനടുത്തേക്ക് നടന്ന സ്ത്രീ കെഎസ്ആർടിസി ബസിടിച്ച് ദാരുണാന്ത്യം

പുതുക്കാട് : മകളെ ബസ് കയറ്റി വിടാനെത്തിയ വീട്ടമ്മ കെഎസ്ആർടിസി ബസിടിച്ച് മരിച്ചു. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സൻ്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്. തിങ്കൾ രാവിലെ 7ഓടെ പുതുക്കാട് സെൻ്ററിലായിരുന്നു അപകടം. മകളെ ബസ് കയറ്റിവിട്ട ശേഷം സ്കൂട്ടറിനടുത്തേക്ക് നടന്നുപോകുന്നതിനിടെയാണ് സിന്ധുവിനെ ബസ് ഇടിച്ചത്.

കനത്ത മഴയെത്തുടർന്ന് സീജി റോഡിന് സമീപം സ്കൂട്ടർ നിർത്തിയ ശേഷം മകൾ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ വാങ്ങാനാണ് സിന്ധു ബസ് സ്റ്റോപ്പിലേക്ക് പോയത്. സാധാരണ ദിവസങ്ങളിൽ ദേശീയപാതയ്ക്ക് സമീപമുള്ള റോഡുവരെയാണ് സിന്ധു മകളുമായി എത്താറുള്ളത്.
ചാലക്കുടിക്ക് പോയിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. പുതുക്കാട് സ്റ്റോപ്പിൽ നിന്ന് ബസ് മുന്നിലേക്കെടുക്കുന്നതിനിടെ ഡ്രൈവർ ബാബുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധരഹിതനാകുകയും ചെയ്യുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് വഴിയോരത്തുകൂടി നടന്നുപോകുകയായിരുന്ന സിന്ധുവിനെ ഇടിച്ചുതെറിപ്പിക്കുകയും, ഓട്ടോ സ്റ്റാൻ്റിന് ഇടയിലൂടെ പാഞ്ഞുപോയി ദേശീയപാതയോരത്തുള്ള ചായക്കടയുടെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. റോഡിൽ വീണ സിന്ധുവിന്റെ തലയിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. ബസ് പാഞ്ഞുവരുന്നത് കണ്ട് ചായക്കടയുടെ മുൻപിൽ നിന്നിരുന്നയാൾക്ക് ഓടിമാറുന്നതിനിടെ വീണ് പരിക്കേറ്റിട്ടുണ്ട്. സ്റ്റാൻ്റിൽ നിന്നെടുത്ത ബസ് ആയതിനാൽ ആ സമയത്ത് ഒരു യാത്രക്കാരി മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.