ജനങ്ങളുടെ ജീവന് വിലയില്ലേ? മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കം നടത്തിയില്ല, ദുരിതാശ്വാസ നടപടി ഏകോപിപ്പിച്ചില്ല

സംസ്ഥാനത്തെ മഴക്കെടുതിക്ക് സർക്കാർ അനാസ്ഥയും വലിയൊരു കാരണമായതിന്റെ തെളിവുകൾ പുറത്ത്. മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ട മുന്നൊരുക്കങ്ങൾ നടത്താനോ നടപടികൾ സ്വീകരിക്കാനോ സർക്കാരോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനോ തയ്യാറായില്ല. കാലാവസ്ഥാ കേന്ദ്രത്തിന്റെ ഓറഞ്ച് ബുക്ക് സർക്കാർ അവഗണിച്ചു എന്ന ​ഗുരുതര അനാസ്ഥയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.

മഴ മുന്നറിയിപ്പിലെയും സർക്കാരിന്റെ കെടുകാര്യസ്ഥത വലിയ നഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായി. ജൂലൈ 31 പകൽ 3 ന് ആണ് മുന്നറിയിപ്പ് ലഭിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പും സർക്കാർ ഗൗനിച്ചില്ല. ആളുകളെ ഒഴിപ്പിക്കുന്നതിൽ വീഴ്ച വരുത്തി.മുഖ്യമന്ത്രി വി ഡി സതീശൻ ദുരിതാശ്വാസ നടപടികൾ ഏകോപിപ്പിച്ചില്ല. മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾ മറ്റു വകുപ്പുകളെ ഏകോപിപ്പിച്ചില്ല. മുഖ്യമന്ത്രി കളക്ടർമാരെ ബന്ധപ്പെട്ടത് ഫോണിലാണ്. അതേസമയം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയതിലും വ്യാപക പ്രതിഷേധമാണ് ഉയർന്നത്. രക്ഷാപ്രവർത്തനത്തിനായി തീര സംരക്ഷണ സേന എത്തിയത് 13 മണിക്കൂർ വൈകിയാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.