സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കെതിരെ ഗുണ്ട ആക്രമണ ആരോപണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി: ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ന്യൂഡൽഹി: കോക്ക്‌റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദിപ്കെയ്‌ക്കെതിരെ ആക്രമണ ആരോപണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി. അഭിജിത് ദിപ്കെയുടെ ആളുകൾ പൂനെയിലും ഔറംഗബാദിലും വച്ച് തന്നെ മർദ്ദിച്ചതായി കാണിച്ച് ഡൽഹി ഡി.സി.പിക്ക് ഫൈസാൻ പരാതി നൽകി. സംഭവത്തിൽ ദിപ്കെയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടു.

അഭിജീത് ദിപ്‌കെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അന്തരീക്ഷം വഷളാകാതെ ഡല്‍ഹിയെ രക്ഷിക്കാന്‍ സമയോചിതമായ പോലീസ് ഇടപെടലിന് സാധിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ആത്മഹത്യ ചെയ്ത നീറ്റ്-യു.ജി ഉദ്യോഗാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ധര്‍ണ സമരം നടത്തുമെന്ന് അഭിജീത് ദിപ്‌കെ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

37 ദിവസം നീണ്ടുനിന്ന സമരം ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പിന്‍വലിച്ചതെന്നും വാഗ്ദാനം പാലിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ദിപ്‌കെ ആവശ്യപ്പെട്ടു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.